2018, മാർച്ച് 29, വ്യാഴാഴ്‌ച

ജീവിതത്തിൽ സ്വപ്നങ്ങൾ നേടിയെടുത്ത ഒരു ബാലൻ (Monty Roberts )


ജീവിതത്തിൽ സ്വപ്നങ്ങൾ നേടിയെടുത്ത ഒരു ബാലൻ - അവന്റെ അച്ഛൻ കുതിര പരിശീലകനായിരുന്നു, ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കേണ്ടിവരും അങ്ങനെ കുട്ടിയുടെ വിദ്യാഭ്യാസം എപ്പോഴും പരിതാപാവസ്‌ഥയാണ് .

സ്കൂൾ ടീച്ചർ ക്ലാസ്സിൽ പറഞ്ഞു വലുതാകുമ്പോൾ നിങ്ങൾ എന്തായി തീരണം എന്തു നേടണം എന്ന് എല്ലാവരും എഴുതി കൊണ്ട് വരണം . ബാലൻ അന്ന് രാത്രയിൽ എഴുതി തുടങ്ങി ഏകദേശം ഏഴ് പേജ് അതിൽ സ്വന്തമായി കുതിര റേഞ്ച് വേണം 200 ഏക്കർ വസ്തു അതിന്റെ പടം വരച്ചു അതിൽ കുതിര റേഞ്ച് അതിൽ തന്നെ 4000 അടി വിസ്‌തീർണം ഉള്ള മനോഹരമായ വീട് .

അവൻ വളരെ സന്തോഷത്തോടു തന്റെ ടീച്ചർക്ക് കൊടുത്തു പിറ്റേ ദിവസം , രണ്ടു ദിവസം കഴിഞ്ഞു അവൻ കൊടുത്ത പേപ്പർ തിരികെ കിട്ടി അതിൽ " f " എന്ന് എഴുതി , പിന്നെ ക്ലാസ് കഴിയുമ്പോൾ കാണണം എന്ന് കുറിപ്പ് എഴുതിയിരുന്നു.

ബാലൻ ക്ലാസ് കഴിഞ്ഞു ടീച്ചറെ കാണാൻ പോയി , എന്നിട്ടു ടീച്ചറോട് ചോദിച്ചു " എന്താ എന്റെ പേപ്പറിൽ "f " എന്ന് എഴുതിയത് ?

ടീച്ചർ പറഞ്ഞു " ഇതൊക്കെ നടക്കാത്ത കാര്യമാണ് നിന്നെ പോലെയുള്ള ഒരു കുട്ടിക്ക് , നിന്റെ വീട്ടിൽ പൈസയില്ല, സ്വന്തമായി വീടുപോലും ഇല്ല , അച്ചൻ കുതിര പരിശീലകൻ അതുകൊണ്ടു നിനക്ക് ഇതു നേടിയെടുക്കുക അസാദ്യം അതുകൊണ്ടു നടക്കുന്ന യാഥാർത്യമുള്ള എന്തെങ്കിലും എഴുതി കൊണ്ടുവന്നാൽ ഞാൻ നിന്റെ ഗ്രേഡ് മാർക്ക് തരാം .

അവൻ വീട്ടിൽ ചെന്നിട്ടു ആലോചിച്ചു, അവൻ അതിൽ മാറ്റം ഒന്നും കണ്ടില്ല ഒരു ആഴ്ച കഴിഞ്ഞു അവൻ അതെ പേപ്പർ ടീച്ചറിനു കൊടുത്തു എന്നിട്ടു പറഞ്ഞു "ടീച്ചർ എഴുതിയ "f " അതിൽ കിടന്നോട്ടു , പക്ഷെ എനിക്ക് എന്റെ സ്വപ്നം മാറ്റാൻ കഴിയില്ല "

അ ബാലന്റെ പേരാണ് Monty Roberts , മോണ്ടി തന്റെ ലക്ഷ്യത്തിൽ നിന്നും മാറിയില്ല, അവൻ അതെല്ലാം നേടിയെടുത്തു വര്ഷങ്ങള്ക്കു ശേഷം തന്നെ പഠിപ്പിച്ച അദ്ധ്യാപിക മുപ്പതു കുട്ടികളുമായി വന്നു കുതിര റേഞ്ച് കാണാൻ, എല്ലാം കഴിഞ്ഞപ്പോൾ അദ്ധ്യാപിക കുട്ടികളോട് പറഞ്ഞു " ഞാൻ വളരെ ചെറുപ്പത്തിൽ അദ്ധ്യാപികയായി ഇരിക്കുമ്പോൾ മറ്റുള്ളവരുടെ സ്വപ്നം കവർച്ചചെയുമായിരുന്നു , ധാരാളം കുട്ടികളുടെ സ്വപ്നം ഞാൻ കവർന്നു , നിങ്ങൾക്കു നിങ്ങളുടെ സ്വപ്നത്തിൽ വിശ്വാസം ഉണ്ട് എങ്കിൽ ആര് എന്ത് പറഞ്ഞാലും അതിൽ നിന്നും പിന്മാറരുത് "

നമ്മുടെ ജീവിത ആഗ്രഹം മറ്റുലോരോട് പറയുമ്പോൾ ഇവിടെ ടീച്ചർ പറഞ്ഞപോലെ നമ്മളെ കളിയാക്കും, അത് നമ്മുടെ വീട്ടുകാർ , സഹോദരങ്ങൾ , കുട്ടുകാർ , ബന്ധുക്കൾ അയൽവാസികൾ ആയിരിക്കാം , മറ്റുള്ളോർ നമ്മുടെ സ്വപ്നം കവർന്നു കൊണ്ടുപോകാൻ ഒരിക്കലും ഇട വരുത്തരുത് .

ചൈനീസ് മുള (Chinese Bamboo Tree)


കർഷകൻ തന്റെ കൃഷിയിടത്തിൽ വിത്ത് വിതച്ചു, അതിനു വെള്ളം , വളമൊക്കെ നൽകി ആവേശത്തോടെ പരിപാലിച്ചു , വർഷം ഒന്ന് കഴിഞ്ഞു വിത്തുകൾ ഒന്നും കിളിർത്തില്ല ,അങ്ങനെ രണ്ടു, മുന്ന് വർഷം കഴിഞ്ഞു വിത്തുകൾ ഒന്നും കിളിർത്തില്ല, അയൽവാസികൾ പരിഹസിക്കാൻ തുടങ്ങി ഞങ്ങളുടെ വിത്തുകൾ വളർന്നു വിളകൾ കിട്ടി, അയാൾ വീണ്ടും വിത്തുകളെ പരിപാലിച്ചു നാലാം വർഷം കഴിഞ്ഞു.

അഞ്ചാം വർഷം വിത്തിൽ നിന്നും മുള വന്നു, കൃഷിക്കാരൻ വളരെ സന്തോഷത്തിലായി, നാട്ടുകാർ വിചാരിച്ചു അയാളുടെ സമനില പോയി എന്ന് . പിന്നീട് അദ്ദേഹം ഇട്ട വിത്ത് വളരെ വലുതായി വളർന്നു ആറ് ആഴ്ച കൊണ്ട് 80 അടി വളർന്നു. അയൽവാസികൾ ഇതു കണ്ടു ആശ്ചര്യം കൊണ്ട് .

അങ്ങനെ കർഷകൻ നട്ട ചൈനീസ് മുള എല്ലാം വളർന്നു വലുതായി.

ചൈനീസ് മുള ചെടിയുടെ വളർച്ച പോലെയാണ് നമ്മുടെ ജീവിത ലക്ഷ്യങ്ങൾ , ജീവിതത്തിൽ നമ്മുടെ ലക്‌ഷ്യം നേടിയെടുക്കണം എങ്കിൽ എന്നും അതിനു വേണ്ടി കുറച്ചു സമയം എങ്കിലും അധ്വാനിക്കണം , മികച്ച ഒരു പബ്ലിക് സ്പീക്കർ ആകണമേ എങ്കിൽ ദിവസവും അതിനു വേണ്ടിയാ തയാറെടുപ്പുകൾ ചെയ്യണം . അങ്ങനെ ഒരു ദിവസം നമ്മൾ അതിൽ മികച്ച വെക്തിയാകും .

നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ പുലിയായിരിക്കും , വളരെ നാളത്തെ പ്രവർത്തിപരിചയം കാരണം, ആദ്യം നമ്മൾ ജോലിയിൽ പ്രേവേശിക്കുമ്പോൾ നമ്മുക്ക് വളരെ ബുധിമുട്ടു പല പ്രേശ്നങ്ങളും വരും അതിനെയൊക്കെ തരണം ചെയ്തു അവിടെ കുറച്ചു നാൾ കഴിയുമ്പോൾ മികച്ച പ്രവർത്തിപരിചയം മുള്ള ഒരാൾ ആയി മാറും.

നമ്മുടെ വലിയ ലക്‌ഷ്യം നേടിയെടുക്കാൻ ചൈനീസ് മുള നല്ല മാതൃകയാണ്

2018, മാർച്ച് 27, ചൊവ്വാഴ്ച

കഴിവിൽ വിശ്വസിക്കുക


പറന്നു ക്ഷീണിച്ച പക്ഷി വന്നു ഒരു മരക്കൊമ്പിൽ ഇരുന്നു , തന്റെ ക്ഷീണം മാറ്റി ഇരിക്കുമ്പോൾ വലിയ ഒരു കാറ്റടിച്ചു , താൻ ഇരിക്കുന്ന ഉണക്ക കൊമ്പിൽ ആണെന്ന് ഓർത്തു അത് വ്യാകുലപ്പെട്ടില്ല

1 . തന്റെ ചിറകിൽ ഉള്ള വിശ്വാസം

2 . അല്ലെങ്കിൽ മറ്റുള്ള ശിഖരത്തിൽ മാറി ഇരിക്കാം എന്നുള്ള ചിന്ത

മരത്തിൽ ഇരിക്കുന്ന പക്ഷി മരക്കൊമ്പ് ഒടിഞ്ഞു പോകും എന്ന് ഓർത്തു ഭയക്കുന്നില്ല , കാരണം തന്റെ ചിറകിൽ ഉള്ള വിശ്വാസം . മരക്കൊമ്പിൽ അല്ല ചിറകിലാണ് വിശ്വാസം.

തന്റെ ചിറകിൽ മാത്രം , അത് പോലെ നമ്മുടെ കഴിവിൽ വിശ്വസിക്കുക

ആത്മവിശ്വാസം


1800 കാലഘട്ടത്തിലെ മികച്ച വയലിനിസ്റ്റ് ആയിരുന്നു മിസ്റ്റർ നികളോ പാഗണിന് , Opera house വച്ചുള്ള അദ്ദേഹത്തിന്റെ ഷോ തുടങ്ങാൻ മിനിറ്റുകൾ ഉള്ളപ്പോൾ അദ്ദേഹം അറിയുന്നേ, എപ്പോഴും മികച്ച പരിപാടിയിൽ കൊണ്ടുപോകുന്ന വയലിൻ അല്ല കൊണ്ടുവന്നത് എന്ന്.

നികളോ ഭയപ്പെട്ടു എങ്ങനെ നല്ലതായി മികച്ച പ്രേകടനം കാഴ്ച വയ്ക്കാൻ കഴിയും , ഇനി വേറെ മാർഗം ഇല്ല ഉള്ള കഴിവ് മുഴുവൻ എടുത്തു അവതരിപ്പിക്കുക

പ്രേകടനം കഴിഞ്ഞ് കാണികൾ എല്ലാവരും എഴുനേറ്റു നിന്ന് കൈയടിച്ചു, ഇതിൽ വളരെ സന്തോഷവാനായ mr Niccol അവിടെ വന്ന പത്രക്കാരോട് പറഞ്ഞു " ഇന്നു ഞാൻ ഒരു കാര്യം പഠിച്ചു, സ്റ്റേജിൽ കയറുന്നതിനു മുൻപ്പ് വരെ വിചാരിച്ചു സംഗിതം വയലിൻ ആണ് ഉള്ളത് എന്ന് പക്ഷെ ഇന്ന് പഠിച്ചു സംഗീതം തന്നില്ല ഉള്ളത് എന്ന്

ആത്മവിശ്വാസം നമ്മുടെ ഉള്ളിലാണ് ഉള്ളത്

ശരീരഭാഷ (body Language)


ശരീരഭാഷ

K S ചിത്ര നമ്മൾ ഓർത്താൽ പുഞ്ചിരിച്ച ഒരു മുഖമാണ് മനസ്സിൽ വരുന്നേ, നമ്മുക്ക് നല്ല ഒരു പോസിറ്റീവ് അനുഭവമാണ് കിട്ടുക.

ബ്രിട്ടീഷ് മുൻ പ്രധാന മന്ത്രി മാർഗരറ്റ് താച്ചറിന്റെ കഥ പറയുന്ന ചിത്രമാണ് "ദി iron ലേഡി ", അവർ ആദ്യ കാലങ്ങളിൽ സംസാരിക്കുമ്പോൾ അത്ര പവർ ഇല്ലായിരുന്നു പിന്നീട് ഉരുക്കു വനിതാ സ്ഥാനം നേടി. ചിത്രത്തിൽ വലിയ ജനസമൂഹത്തെ കൈ വീശി കാണിക്കുന്ന ഒരു രംഗം ഉണ്ട് അപ്പോൾ അവരുടെ കൈകൾക്കു പവർ കുറവായി അനുഭവപ്പെടും കണ്ണുകളിൽ തീക്ഷണത കുറവ്, പിന്നീട് ബ്രിട്ടൻ സർക്കാർ അവരുടെ ശരീര ഭാഷ നല്ലതാകാൻ വേണ്ടി പരിശീലനം കൊടുത്തു. കുറച്ചു നാളുകൾക്കു ശേഷം വലിയ ജനസമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ അവിടെ ജനങ്ങൾ വളരെ ബഹളത്തിലാണ് , പ്രധാന മന്ത്രി തന്റെ കൈ ഉയർത്തി കാണിക്കുമ്പോൾ ജനം എല്ലാം ശാന്തരാകുന്നതായി കാണാം. ശരീര ഭാഷക്ക് ഇത്രത്തോളം പ്രാദാന്യം ഉണ്ട് . മികച്ച നേതാക്കന്മാരെല്ലാം വളരെയേറെ ശരീരഭാഷ പവർ ഉള്ള വക്തികളാണ്.

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി കൈകൾ വിടർത്തിയാണ് സംസാരിക്കുന്ന രീതി , അത് ഹൃദയ സ്പർശിയായ ശരീര ഭാഷയായിയാണ് കാണിക്കുന്നേ.

ചാർളി ചാപ്പലി മികച്ചതായി ശരീര ഭാഷ കൊണ്ട് സംസാരിക്കുന്ന

2018, മാർച്ച് 26, തിങ്കളാഴ്‌ച

Life Sucess


നെഗറ്റീവ് ഉറവിടങ്ങൾ, ആളുകൾ, സ്ഥലങ്ങൾ, ശീലങ്ങൾ എന്നിവ ഒഴിവാക്കുക

സ്വയം വിശ്വസിക്കുക

എല്ലാ കോണിൽ നിന്നും കാര്യങ്ങൾ പരിഗണിക്കുക

ഇന്ന് ജീവിതം ആസ്വദിക്കൂ. ഇന്നലെ പോയി. നാളെ വരും

കുടുംബവും സുഹൃത്തുക്കളും മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾ ആണ്. അവരെ അന്വേഷിച്ചു അവരോടൊപ്പം ജീവിതം ആസ്വദിക്കുക

നിങ്ങൾ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ നൽകുക

നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരുക

നിങ്ങളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നവരെ അവഗണിക്കുക

ചെയ്തു തുടങ്ങുക

എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ് എങ്കിലും അത് പരിശ്രെമിച്ചു കൊണ്ടിരിക്കുക . അത് വളരെ എളുപ്പം ലഭിക്കും

നന്നായി ജീവിക്കുക, സ്നേഹിക്കുക , പുഞ്ചിരിക്കുക

സാധ്യമാക്കി എടുക്കുക

ഒരിക്കലും കള്ളം പറയുകയോ, ചതിക്കുകയോ മോഷ്ടിക്കുകയോ ചെയ്യരുത്, എല്ലായ്പ്പോഴും ഒരു ന്യായമായ ഇടപാട് നടത്തുക

നിങ്ങളുടെ കണ്ണുകൾ തുറന്ന് കാര്യങ്ങളുടെ യാഥാർത്യം കാണാൻ ശ്രെമിക്കുക

ഏറ്റവും മികച്ചതാക്കാൻ പ്രാക്റ്റീസ് ചെയ്കാ

പിന്മാറുന്നവൻ ഒരിക്കലും വിജയിക്കുകയില്ല, വിജയികൾ ഒരിക്കലും പിന്മാറുകയുമില്ല

ജീവിതത്തിലെ സുപ്രധാനമായ എല്ലാ കാര്യങ്ങളും വായിച്ചു പഠിക്കുകയും, അറിവ് നേടുകയൂം ചെയ്യുക

നീട്ടികൊണ്ടുപോകുന്ന സ്വഭാവം ഒഴിവാക്കുക

സ്വയം നിയന്ത്രിക്കുക

നമ്മളെ സ്വയം നന്നായി മനസ്സിലാകുന്ന പോലെ മറ്റുള്ളവരെ നന്നായി മനസ്സിലാക്കുക

ദൃശ്യവൽക്കരിക്കുക നേടാൻ ഉള്ള കാര്യങ്ങൾ

എന്ത് ത്യാഗം സഹിച്ചും ഞാൻ നേടിയെടുക്കും

നിങ്ങളുടെ പരിശ്രമങ്ങൾ തുടരുക

നിങ്ങളുടെ ലക്ഷ്യം പൂജ്യത്തിൽ നിന്നും തുടങ്ങുക

Reference from 7 habits book

Be a lion not a dog


ഒരു കൊച്ചു കുട്ടി തന്റെ ഗുരുവിനോട് എനിക്ക് ധാരാളം ജ്ഞാനം നൽകണമെന്ന് പറഞ്ഞു.

ഗുരു പറഞ്ഞു " പ്രിയപ്പെട്ട കുട്ടി, ഒരു നായെപോലെയാകാതെ ഒരു സിംഹം അകുക "

"എന്താണ് ഗുരു ഉദ്ദേശിക്കുന്നെ? എനിക്ക് ഒന്ന് വിശദികരിച്ചു നൽകുമോ " കുട്ടി ചോദിച്ചു

" നീ നായുടെ മുൻപിൽ ഒരു പന്ത് എറിയുകയാണ് എങ്കിൽ അത് പന്തിന്റെ പുറകെ പോകും, നിങ്ങൾ എന്തെങ്കിലും സിംഹത്തിന്റെ മുൻപിലാണ് എറിയുന്നത് എങ്കിൽ അത് ശ്രെദ്ധിക്കുന്നത് എറിയുന്ന വക്തിയിലാണ് , അല്ലാതെ എറിയപെട്ട സാധനത്തിലല്ല.അതു നിങ്ങളെ പിടിക്കാൻ കാത്തുനിൽക്കും."

"എല്ലായ്പ്പോഴും ഉറവിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,, അല്ലാതെ വസ്തുകളിലോ അതുമൂലം ഉണ്ടാകുന്ന സംഭവങ്ങളിലോ അല്ല .ഉറവിടത്തിലേക്ക് പോവുക"

2018, മാർച്ച് 25, ഞായറാഴ്‌ച

Socrates Quote


എല്ലാ വിധത്തിലും, വിവാഹം കഴിക്കുക ഒരു നല്ല ഭാര്യയെ കിട്ടിയാൽ നിങ്ങൾ സന്തോഷവാനായിത്തീരും. നിങ്ങൾ നേരെ തല തിരനാണ് കിട്ടുന്നത് എങ്കിൽ നിങ്ങൾ ഒരു തത്വചിന്തകൻ ആയിത്തീരും - സോക്രട്ടീസ്

അപ്പോൾ സോക്രട്ടീസ് എന്ത് കൊണ്ടായിരിക്കും നല്ല തത്വചിന്തകനായത് ?

The King and his Four wives


ഒരിക്കൽ, ഒരു ധനികരാജാവ് അദേഹത്തിന് നാല് ഭാര്യമാരുണ്ടായിരുന്ന.

ഒരു ദിവസം രാജാവിനു അസുഖം ബാധിച്ചു. അധികം താമസിയാതെ തന്നെ മരിക്കുമെന്നു തനിക്ക് അറിയാമായിരുന്നു. തന്റെ ആഡംബരജീവിതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു, "ഇപ്പോൾ എനിക്ക് നാല് ഭാര്യമാരുണ്ട്. എന്നാൽ മരിക്കുമ്പോൾ ഞാൻ ഏകനായിരിക്കും. ഏകാന്തത വളരെ ബുധിമുട്ടുള്ള കാര്യാമാണ് "

അങ്ങനെ നാലാം ഭാര്യയോടു പറഞ്ഞു: "ഞാൻ നിന്നെ വളരെ സ്നേഹിച്ചു, നിന്നെ ഏറ്റവും നല്ല വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയും നിന്റെമേൽ ശ്രദ്ധിക്കുകയും ചെയ്തു. ഞാൻ മരിക്കാൻ പോവുകയാണ്, നീ എന്നോടൊപ്പം വരുമോ ?.

" ഇല്ല" നാലാമത്തെ ഭാര്യ മറുപടി പറഞ്ഞു അവൾ വേറെ ഒന്നും പറയാതെ അവിടെ നിന്നും പോയി , രാജാവിന്റെ ഹൃദയത്തിലേക്ക് ഒരു മൂർച്ചയുള്ള കത്തി പോലെ തറച്ചു അവളുടെ വാക്കുകൾ.

ദുഖത്തോടെ രാജാവ് തന്റെ മൂന്നാമത്തെ ഭാര്യയെ മുന്നിലേക്ക് വിളിച്ച് അവളോട് ചോദിച്ചു "ഞാൻ മരിക്കാൻ പോവുകയാണ്, നീ എന്നോടൊപ്പം വരുമോ " അവൾ പറഞ്ഞു "ഇല്ല, നീ മരിക്കുന്നു നിമിഷം, ഞാൻ വേറെ ഒരാളെ കല്യാണം കഴിക്കും "അവൾ അവിടെ നിന്നും പോയി.

അവൻ തന്റെ രണ്ടാം ഭാര്യയെ വിളിച്ചു ഇതേ ചോദ്യം ചോദിച്ചു, അവൾ പറഞ്ഞു "നിങ്ങൾ മരിക്കുന്നതിൽ എനിക്ക് വളരെ വിഷമം ഉണ്ട് , ഞാൻ നിങ്ങളുടെ കൂടെ ശ്മശാനം വരെ വരും , അവിടെ വരെ ഞാൻ നിങ്ങളോടുകൂടെ ഇരിക്കും" ഇതു പറഞ്ഞിട്ട് അവളുടെ സ്ഥാനത്ത് നിലകൊണ്ടു.

പിന്നിൽ നിന്ന് അവൻ ഒരു ശബ്ദം കേട്ടു "ഞാൻ നിന്നോടുകൂടെ വരും", അവൻ തന്റെ ആദ്യ ഭാര്യ നോക്കി ദുഃഖിച്ചു അവൻ പറഞ്ഞു, "പ്രിയേ ഞാൻ നിന്നെ എപ്പോഴും അവഗണിച്ചു, നിങ്ങൾ തികച്ചും സന്തുഷ്ടരാണ്. ഇപ്പോൾ എന്റെ ജീവിതം അവസാനിച്ചു, എനിക്ക് അറിയാമായിരുന്നു മറ്റുള്ളവരെക്കാൾ കൂടുതൽ നീ എന്നെ സ്നേഹിച്ചിരുന്നു ഞാൻ ആരോഗ്യവാനായിരുന്നപ്പോൾ, എനിക്ക് വളരെ ദുഃഖം തോന്നുന്നു അപ്പോഴെല്ലാം ഞാൻ നിന്നെ അവഗണിച്ചത് ഓർത്തു എന്ന് പറഞ്ഞിട്ട് രാജാവ് മരിച്ചു .

കഥയിൽ, നാലാമത്തെ ഭാര്യ ശരീരത്തെ പ്രതിനിധീകരിക്കുന്നു, നമ്മൾ മരിക്കുമ്പോൾ അത് നമ്മളെ വിട്ടു പോകും. മൂന്നാമത്തെ ഭാര്യ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നു. നമ്മൾ മരിക്കുമ്പോൾ അത് മറ്റുലോരുടെ കയ്യിൽ ചെന്ന് ചേരുന്നു .രണ്ടാം ഭാര്യാ നമ്മുടെ ബന്ധുക്കൾ , സുഹിർത്തുകളെ പ്രതിനിധീകരിക്കുന്നു നമ്മുടെ ശവസംസ്‌കാരം വരെ അവർ നമ്മുടെ കൂടെ കാണും. ഒന്നാമത്തെ ഭാര്യ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു (അല്ലെങ്കിൽ മനസ്സ്), അത് എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെടാറില്ല, ഏറ്റവും പ്രിയങ്കരവും ഏറ്റവും പ്രധാനപ്പെട്ടതുമായ ആത്മാവിനെ നമ്മൾ അവഗണിക്കും അവസാനം മാത്രമേ നമ്മൾ തിരിച്ചറിയൂ.

ഇപ്പോൾ ആത്മീയമായി പരിശ്രമിക്കുന്നതിനുള്ള സമയം, നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുക. ജീവിതത്തിന്റെ എണ്ണ പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുമ്പ്.

2018, മാർച്ച് 23, വെള്ളിയാഴ്‌ച

ആ വിജയി നിങ്ങളായിരുന്നു


ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ്

ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്......!

ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും....!

ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്.....

ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു......

അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ.....!

ആ വിജയി നിങ്ങളായിരുന്നു!!

ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിങ്ങള്‍ ഒരു ഓട്ടപ്പന്തയം ജയിച്ചത്‌

കണ്ണുകള്‍ ഇല്ലാതെയാണ്..

നിങ്ങള്‍ പന്തയം ജയിച്ചത്‌ യാതൊരു സര്‍ട്ടിഫിക്കറ്റും നേടാതെയാണ്‌,

ഒരു വിരലടയാളവും ഇല്ലാതെയാണ്

നിങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തത്,...!

നിങ്ങള്‍ക്ക് യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരുന്നില്ല...

എന്നിട്ടും നിങ്ങള്‍ ജയിച്ചു....

ആരും സഹായത്തിനുണ്ടായിരുന്നില്ല, എന്നിട്ടും നിങ്ങള്‍ നേടി......!

പിന്നെ എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ പരാജയത്തെ ഭയപ്പെടുന്നത്....?

നിങ്ങള്‍ക്കിപ്പോള്‍ കണ്ണുകളുണ്ട്, കൈകളുണ്ട്, കാലുകളുണ്ട്, വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളുമുണ്ട്.....!സഹായത്തിനു ആളുകളുണ്ട്.

സ്വന്തമായി ഒരു പ്ലാന്‍ ഉണ്ട്.

സ്വപ്നവും വിഷനും ഉണ്ട്. ....!

ഇതൊന്നുമില്ലാതിരുന്നിട്ടും

അന്ന് നിങ്ങള്‍ പിന്തിരിഞ്ഞില്ല,

നിങ്ങള്‍ വിജയിക്കുകയും ചെയ്തു.

ഇന്ന് നിങ്ങള്‍ പിന്തിരിയുകയെന്നാല്‍

നിങ്ങളുടെ സൃഷ്ടാവിനോടുള്ള നിന്ദയാണ്.....!

ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് എന്തോ ആവട്ടെ,

അന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു, നിങ്ങള്‍ മാത്രം ...

എപ്പോഴാണോ തോറ്റുപോയവന് ഈ ഭൂമിയിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ല എന്നു കരുതി നിശബ്ദരായി ഇരിക്കുന്നത്‌, അപ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ തോൽക്കുന്നത് .ഈ ഭൂമി ജയിച്ചവർക്ക് മാത്രമല്ല,ജയിക്കാൻ പൊരുതുന്നവർക്ക് കൂടെ ഉള്ളതാണ്....

2018, മാർച്ച് 20, ചൊവ്വാഴ്ച

പ്രശ്നങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർ


ഒരു മോട്ടിവേഷൻ സ്പീക്കർ തന്റെ പരിപാടിക്കിടയിൽ ആളുകളോട് പറഞ്ഞു "ഇവിടെയുള്ളവർക്കൊന്നും ഒരു പ്രശ്നവും ഇല്ലെന്നു തോന്നുന്നു എല്ലാവരും വളരെ ശാന്തരായി തോന്നുന്നു"

ആളുകൾ ചിരിച്ചപ്പോൾ അദ്ദേഹം ചോദിച്ചു "ഇവിടെ ആർകെങ്കിലും എന്തെങ്കിലും പ്രശനം ഉണ്ടോ "മുഴുവൻ ആളുകളും കൈ ഉയർത്തി കാണിച്ചു .

അപ്പോൾ അദ്ദേഹം പറഞ്ഞു "പ്രശ്നങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർ കൈ ഉയർത്തു " മുഴുവൻ ആളുകളും കൈ ഉയർത്തി കാണിച്ചു.

അദ്ദേഹം തുടർന്നു "ഈ ഹാളിലേക്ക് വരുന്ന വഴിയിൽ ഞാൻ ചിലരെ കണ്ടു . അധികം ദൂരത്തല്ല , അവിടെയുള്ളവരെല്ലാം വളരെ ശാന്തിയോട് പ്രശ്നങ്ങൾ ഒന്നുമില്ലാതെ കാണുന്നു . ആ സ്ഥാലം ഏതെന്നു അറിയുവാനും അവിടെ പോകണമെന്നും ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ?' എല്ലാവരും ആകാംഷയോടു കൈ ഉയർത്തി കാണിച്ചു .

അദ്ദേഹം തുടർന്നു " ഒരു കിലോ മീറ്റർ ദൂരത്തായി പള്ളിയുടെ അടുത്തായി ഒരു സെമിത്തേരിയുണ്ട് അവിടെയുള്ളവരെല്ലാം വളരെ ശാന്തരാണ് . അവർക്കു അസ്വസ്ഥതതകളോ പ്രശ്നങ്ങളോ ഇല്ല , സന്തോഷവാന്മാരാണ് "

എന്നിട്ടു അദ്ദേഹം വീണ്ടും സദസിനെ നോക്കി പറഞ്ഞു " ഇനിയും പ്രശ്നങ്ങളിൽ മോചനം ആഗ്രഹിക്കുന്നവർ കൈ ഉയർത്തു " ആരും കൈ ഉയർത്തിയില്ല മുഴുവൻ ആളുകളും അവരുടെ കൈകൾ അവരുടെ പോക്കറ്റിലിട്ടു തല കുനിച്ചിരുന്നു.

അദ്ദേഹം തുടർന്നു -പ്രശ്നങ്ങൾ ഉണ്ട് എന്നത് നാം ജീവിച്ചിരിക്കുന്നു എന്നെത്തിന്റെ സൂചനയാണ്. പ്രശ്നങ്ങൾ ഇല്ലാത്ത അവസ്ഥ അറിയുക നാം മരണപ്പെട്ടിരിക്കുന്നു . അത് കൊണ്ട് ജീവിതത്തിൽ പ്രശ്നങ്ങളും സങ്കിർണതകളൂം കുറയുമ്പോൾ ദൈവത്തിന്റെ മുന്നിൽ മുട്ടുകാലിൽ നിന്ന് കൊണ്ട് ചോദിക്കുക - എന്ത് കൊണ്ടാണ് അങ്ങേ എനിക്ക് പ്രശ്നങ്ങൾ ഒന്നും തരാത്തത് ? എന്നിലുള്ള വിശ്വാസം നഷ്ടമായോ ? പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എന്റെ കഴിവിൽ നീ സംതൃപ്‌തയല്ലേ ?

Sri Abdul Kalam Words


ശ്രി അബ്‌ദുൾ കലാം ഒരിക്കൽ പറഞ്ഞു

ഒരു വീടിനെ അപേക്ഷിച്ചു നോക്കുമ്പോൾ വാതിൽ എത്രെയോ ചെറുതാണ്

വാതിലിനെ അപേക്ഷിച്ചു നോക്കുമ്പോൾ അതിന്റെ ലോക്ക് തീരെ ചെറുതാണ്

എല്ലാത്തിലും ചെറുതായി അതിന്റെ താക്കോലും

ഒരു താക്കോൽ മതി ആ വീട് മുഴുവൻ തുറക്കാൻ

ഒരു ചെറിയ നല്ല തീരുമാനം മതി വലിയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ

സ്റ്റീഫൻ ഹോക്കിംഗ് (Stephen Hawking)


വീൽ ചെയറിലിരുന്ന് പ്രപഞ്ച രഹസ്യങ്ങൾ തേടി - സ്റ്റീഫൻ ഹോക്കിംഗ്

"ഇത് അത്യപൂർവ്വമായ ഒരു രോഗമാണ്. വൈദ്യശാസ്ത്രം ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത രോഗം. ഏറിപ്പോയാൽ രണ്ടു വർഷം കൂടിയേ ഇയാൾ ജീവിക്കാനിടയുള്ളൂ". വളരെ സങ്കീർണ്ണമായ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ വിധിയെഴുതി. കൂട്ടുകാർക്കിടയിൽ "ഐൻസ്റ്റൈൻ" എന്ന കളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ്റ്റീഫൻ എന്ന യുവാവിനെ ഈ മെഡിക്കൽ റിപ്പോർട്ട് വല്ലാതെ തളർത്തി ക്കളഞ്ഞു. ആരോടും മിണ്ടാതെ മുറിക്കുള്ളിൽ കയറി കതകടച്ച് ഉച്ചത്തിൽ ടേപ്പ് റിക്കോർഡറിൽ പാട്ട് വച്ച് അയാൾ നിരാശ പൂണ്ടിരുന്നു.

എങ്ങനെ നിരാശപ്പെടാതിരിക്കും! പ്രായം വെറും ഇരുപത്തിയൊന്നു വയസ്സ്. മനസ്സു നിറയെ പൂർത്തിയാക്കാത്ത ഒരുപിടി സ്വപ്നങ്ങൾ. ബിരുദ പഠനം പൂർത്തിയാക്കിയത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമായ ഒക്സ്ഫർഡിൽ. തുടർന്ന്, പ്രശസ്തമായ കേംബ്രിഡ്ജ് യുനിവെർസിറ്റിയിൽ ഡോക്ടറൽ ഗവേഷണം തുടങ്ങിയതെയുള്ളു. അപ്പോഴാണ്‌, ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. നടക്കുമ്പോൾ വേച്ചു പോകുന്നു, സംസാരത്തിൽ തടസ്സം അനുഭവപ്പെടുന്നു, കയ്യിലേയും കാലിലെയും മസിലുകൾക്ക് കോച്ചിപ്പിടുത്തം പോലെ തോന്നുന്നു. വെറുതെ ഒരു ഡോക്ടറെ കണ്ടു കളയാം എന്ന് കരുതി പോയതാണ്. അയാൾ കൂടുതൽ പരിശോധനകൾക്കായി മറ്റൊരു നല്ല ഹൊസ്പിറ്റലിലേക്കയച്ചു. അവിടെ വച്ചാണ് അത് കണ്ടെത്തിയത്. സ്റ്റീഫനെ "ALS" എന്ന ഒരു രോഗം ബാധിച്ചിരിക്കുന്നു. "മോട്ടോർ ന്യൂറോണ്‍ ഡിസീസ്" എന്ന പേരിലും അറിയപ്പെടുന്ന ഈ അത്യപൂർവ്വ രോഗം ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളർത്തിക്കളയുന്ന ഒരു തരം വൈകല്യമാണ്. ഇത് ബാധിക്കുന്നയാളുടെ സംസാരശേഷി, ചലന ശേഷി തുടങ്ങിയവ ക്രമേണ നഷ്ടപ്പെട്ട് ഒടുക്കം ശ്വാസകോശത്തിന്റെ മസിലുകളുടെ പ്രവർത്തനം പോലും നിലച്ച് മരണത്തിനു കീഴടങ്ങും. ആദ്യ കാലങ്ങളിൽ വേദനയൊന്നും അനുഭവപ്പെടുകയില്ലെങ്കിലും മരണമടുക്കുമ്പോൾ ശ്വാസം കിട്ടാനാവാതെ തീവ്രമായ യാതനയ്ക്ക് രോഗി വിധേയനാകും. തലച്ചോറിനെ ബാധിക്കാത്തതിനാൽ മനസ്സിന്റെ യാതൊരു പ്രവർത്തനങ്ങളെയും ഈ രോഗം തടസ്സപ്പെടുത്തുകയില്ല. അതിനാൽത്തന്നെ തന്റെ ശരീരം ഇഞ്ചിഞ്ചായി തളരുന്നത് മനസ്സിലാക്കി അവസാനം വരെ പൂർണ്ണമായ സുബോധത്തോടെ നിസ്സഹായനായി ശരീരത്തിനുള്ളിൽ കൂട്ടിലടയ്ക്കപ്പെട കിളിയെപ്പോലെ കഴിയാൻ രോഗി വിധിക്കപ്പെട്ടിരിക്കുന്നു.

1942 ജനുവരി 8 ന് ആണ് ഫ്രാങ്ക്, ഇസബെൽ എന്നീ ദമ്പതികളുടെ മൂത്ത മകനായി സ്റീഫൻ ഹോക്കിംഗ് ജനിച്ചത്. ജന്മ സ്ഥലം ഇൻഗ്ലണ്ടിലെ ഓക്സ്ഫർഡ്. സ്കൂളിൽ ആയിരുന്ന ആദ്യ കാലങ്ങളിൽ ആരുടേയും ശ്രദ്ധയിൽ പെടത്തക്ക മികവൊന്നും പഠനത്തിൽ സ്റ്റീഫന് ഉണ്ടായിരുന്നില്ല; ഒരു ശരാശരി വിദ്യാർഥി. എന്നാൽ, ഓക്സ്ഫോർഡിൽ ബിരുദ പഠനത്തിനു ചേരണം എന്ന ആഗ്രഹമുണ്ടായപ്പോൾ അവൻ മുഴുവൻ ശ്രദ്ധയും ചെലുത്തി എന്ട്രൻസ് പരീക്ഷയ്ക്കൊരുങ്ങി. അങ്ങനെയാണ് വിശ്വപ്രശസ്തമായ ആ സർവ്വകലാശാലയിൽ പഠിക്കാൻ അവസരം കിട്ടിയത്. ബിരുദ പഠനത്തിനിടെ സ്റീഫൻ തന്റെ ഇഷ്ട വിഷയങ്ങൾ കണ്ടെത്തി- ഫിസിക്സും കൊസ്മോളജിയും. ഐസക് ന്യൂട്ടൻ, ഐന്സ്റ്റ്യിൻ എന്നിവരുടെ പ്രപഞ്ച ഗവേഷണങ്ങൾ അവനെ വല്ലാതെ ആകർഷിച്ചു. തുടർന്ന്, വായനയും ചിന്തയും ചർച്ചകളും മുഴുവൻ ഈ വിഷയങ്ങളെക്കുറിച്ചായി. അങ്ങനെയാണ് കൂട്ടുകാർക്കിടയിൽ അവന് "ഐൻസ്റ്റൈൻ" എന്ന കളിപ്പേരു വീണത്‌. ബിരുദ പഠനത്തിനു ശേഷം തന്റെ സ്വപ്ന ഭൂമിയായ കേംബ്രിഡ്ജിൽ ഫിസിക്സ് വിഭാഗത്തിൽ ഗവേഷണത്തിന് അവസരം കിട്ടിയതിന്റെ ആനന്ദത്തികവിലായിരിക്കുമ്പോഴാണ് ജീവിതത്തെക്കുറിച്ച് നെയ്തു കൂട്ടിയ സകല പ്രതീക്ഷകളുടെയും മേൽ വിധി കരിനിഴൽ വീഴ്ത്തിയത്.

രോഗ വിവരമറിഞ്ഞ നാളുകളിൽ താൻ ആകെ തകർന്നു പോയെന്ന് സ്റ്റീഫൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ സമ്മതിക്കുന്നു: "എനിക്ക് എന്തേ ഈ ദുർവിധി! വലിയ ശാസ്ത്രജ് ഞനാകാമെന്നത് എന്റെ അതിമോഹമായിരുന്നോ. ഇനിയിപ്പോൾ മുൻപിൽ ശേഷിക്കുന്ന വെറും രണ്ടു വർഷം എങ്ങനെ തള്ളി നീക്കണം... അതും ദിനം തോറും ശരീരം നിശ്ചലമായിക്കൊണ്ടിരിക്കെ!". അടച്ചിട്ട മുറിയിൽ ഇരുട്ടത്തിരുന്ന് മദ്യപിക്കുകയായിരുന്നു സങ്കടമകറ്റാൻ ആദ്യം കണ്ടെത്തിയ വഴി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട് കുറെ നേരമിരുന്നു ടെൻഷൻ അകറ്റാൻ നോക്കി. എന്നാൽ, ഇത്ര ചെറുപ്പത്തിലേ തന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന വിഷാദ ചിന്ത മനസ്സിൽ നിന്നകറ്റാൻ ഇവയ്ക്കൊന്നുമാകുന്നില്ലെന്ന് സ്റ്റീഫൻ തിരിച്ചറിഞ്ഞു. എങ്കിൽ, മരിക്കും മുൻപ് എങ്ങനെയെങ്കിലും PhD ചെയ്തു തീർക്കണം എന്ന വാശിയായി. ഗവേഷണം പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് മൂന്നു വർഷം വേണമെന്നാണ് നിയമം. തന്റെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത് രണ്ടു രണ്ടു വർഷമായി ചുരുക്കാമോ എന്ന് അവൻ ഗൈഡിനോട്‌ അപേക്ഷിച്ചു നോക്കി. പക്ഷേ, പ്രശസ്തമായ സർവ്വകലാശാലയുടെ നിയമങ്ങൾ ഒരാൾക്ക്‌ വേണ്ടി ലഘൂകരിക്കുക സാധ്യമായിരുന്നില്ല.

അങ്ങനെയിരിക്കെ ഒരുദിവസം ചില പരിശോധനകൾക്കായി സ്റ്റീഫൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. വിഷാദം പൂണ്ട് ഒരു ബെഡ്ഡിൽ കിടക്കവേ അവൻ വെറുതേ തന്റെ തൊട്ടപ്പുറത്തെ ബെഡ്ഡിൽ കിടക്കുന്നയാളെ പാളി നോക്കി. ഏതാണ്ട് പത്തു വയസ്സോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി കട്ടിലിൽ തളർന്നു കിടക്കുകയാണ്. "എന്തു പറ്റിയതാണിവന്?" മകന്റെയരികിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരിക്കുന്ന അമ്മയോട് സ്റ്റീഫൻ തിരക്കി. "മോന് രക്താർബുദമാണ്. ഇനി രക്ഷയില്ല. ഏറിയാൽ, രണ്ടു ദിവസം കൂടി മാത്രമേയുണ്ടാവൂ എന്നാണു ഡോക്ടർ പറഞ്ഞത്" കണ്ണീരോടെ ആ അമ്മ പറഞ്ഞു. ഇതു കേട്ട സ്റ്റീഫൻ പെട്ടന്ന് കട്ടിലിൽ എഴുന്നേറ്റിരുന്നു. ആ നിമിഷത്തെപ്പറ്റി പിന്നീട് അദ്ദേഹം പറയുന്നതിങ്ങനെയാണ്: " ഞാൻ ആ കുട്ടിയുടെ അവസ്ഥയും എന്റെ അവസ്ഥയും തമ്മിൽ തുലനം ചെയ്തു നോക്കി. എന്നെക്കാൾ വേദന അനുഭവിക്കുന്നവർ ഈ ലോകത്തിലുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്കിനിയും രണ്ടു വർഷം കൂടി ഈ ലോകത്തിലുണ്ടല്ലോ. ഇനിയുള്ള നാളുകൾ മറ്റുള്ളവർക്ക് സഹായമാകുന്ന എന്തെങ്കിലും ചെയ്ത് ജീവിതം അർഥപൂർണ്ണമാക്കും. ഞാൻ അവിടെയിരുന്ന് തീരുമാനമെടുത്തു".

സ്റ്റീഫൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ വീണ്ടും യൂനിവേർസിറ്റിയിൽ തിരിച്ചെത്തി ഗവേഷണം തുടർന്നു. ആ നാളുകളിലാണ്‌ അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു പുതുവസന്തം പോലെ ജെയിൻ എന്ന പെണ്‍കുട്ടി കടന്നു വന്നത്. രണ്ടു പേരും തമ്മിൽ വലിയ ഒരു വൈകാരിക ബന്ധം പെട്ടന്നുണ്ടായി. സ്റ്റീഫന്റെ രോഗവിവരം അറിഞ്ഞുകൊണ്ട് തന്നെ അവൾ അയാളുടെ ജീവിത സഖിയായി. "ജെയിൻ എന്റെ ജീവിതത്തിലേക്ക് വന്നതോടെ ജീവിക്കാൻ ഒരു കാരണം ഉണ്ടായത് പോലെ എനിക്ക് തോന്നി. അതു കൊണ്ടാവണം രണ്ടു വർഷം മാത്രം എന്നു കരുതിയ ജീവിതം ശരീരം തളർന്നെങ്കിലും മനസ്സ് തളരാതെ മുന്നോട്ടു നീണ്ടത്" സ്റ്റീഫൻ അനുസ്മരിക്കുന്നു.

സ്റ്റീഫൻ തന്റെ ഗവേഷണം തുടരുന്നതിനിടയിൽത്തന്നെ മോട്ടോർ ന്യൂറോണ്‍ രോഗം അദ്ധേഹത്തിന്റെ ശരീരത്തിൽ തന്റെ വിക്രിയകളും തുടരുന്നുണ്ടായിരുന്നു. സ്റ്റീഫനു നടക്കാൻ വടിയുടെ സഹായം വേണമെന്നായി. നാക്ക് കുഴഞ്ഞു പോകുന്നതിനാൽ പറയുന്നത് ആർക്കും മനസ്സിലാകുന്നില്ലെന്നായിത്തുടങ്ങി. പലപ്പോഴും നടക്കുന്നതിനിടെ കുഴഞ്ഞു വീണു തുടങ്ങി. എന്നാൽ, പരസഹായം സ്വീകരിക്കുന്നത് എന്ത് കൊണ്ടോ അയാൾക്കിഷ്ടമില്ലായിരുന്നു. വീൽ ചെയർ ഉപയോഗിക്കാൻ ഡോക്ടർമാർ നിര്ദ്ദേശിച്ചുവെങ്കിലും അയാൾ അതിനു തയ്യാറായില്ല. 1965-ൽ എല്ലാവരെയും അത്ഭുതപെടുത്തിക്കൊണ്ട് തന്റെ രോഗാവസ്ഥക്കിടയിൽത്തന്നെ മൂന്ന് വർഷങ്ങൾക്കുള്ളിൽ പ്രശസ്തമായ രീതിയിൽ ഡോക്ടറൽ തീസിസ് പൂർത്തിയാക്കി അദ്ദേഹം ഡോ. സ്റ്റീഫൻ ഹോക്കിംഗ് ആയി മാറി. "വികസിക്കുന്ന പ്രപഞ്ചം" ആയിരുന്നു ഗവേഷണ വിഷയം. ശാസ്ത്ര ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രബന്ധമായിരുന്നു അദ്ധേഹത്തിന്റെത്.

ഇതിനിടയിൽ റോബർട്ട്, ലൂസി, തിമോത്തി എന്നിങ്ങനെ പേരിട്ട മൂന്നു കുഞ്ഞുങ്ങൾ സ്റ്റീഫന്റെയും ജെയിനിന്റെയും ദാമ്പത്യജീവിതത്തെ അനുഗ്രഹപ്രഥമാക്കി. റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനോട്‌ ചേർന്ന് സ്റ്റീഫൻ പ്രപന്ജോൽപ്പത്തിയെക്കുറിക്കുറിച്ചുള്ള പഠനങ്ങൾ തുടർന്നു. കെയിംബ്രിഡജ് യൂനിവെർസിറ്റിയിൽത്തന്നെ ഗവേഷണ വിദ്യാർഥികളുടെ ഗൈഡ് ആയി അദ്ദേഹം നിയമിക്കപ്പെട്ടു. നിരവധി ശ്രദ്ധേയമായ കണ്ടെത്തലുകൾ അദ്ദേഹം ശാസ്ത്ര ലോകത്ത് അവതരിപ്പിച്ചു തുടങ്ങി. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിലേക്കും അതിന്റെ നിഗൂഡതകളിലേക്കും വെളിച്ചം വീശുന്ന തമോഗർത്തങ്ങളിലായി പിന്നീട് അദ്ധേഹത്തിന്റെ ശ്രദ്ധ. തിയററ്റിക്കൽ ഫിസിക്സിൽ നവമായ പാത വെട്ടിത്തുറന്ന "ഹോക്കിംഗ് റേഡിയഷൻ തിയറി" സ്റ്റീഫന് ശാസ്ത്ര ലോകത്തിന്റെ മുഴുവൻ അംഗീകാരം നേടിക്കൊടുത്തു.

എന്നാൽ, പ്രശസ്തിയുടെ ഉത്തുംഗശ്രുംഗങ്ങൾ കയറുന്നതിനിടയിൽത്തന്നെ രോഗം പതിയെ പതിയെ ശരീരത്തെ നിശ്ചലമാക്കിക്കൊണ്ടിരുന്നു. പൂർണ്ണമായും വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നു. ദേഹത്ത് ചലിപ്പിക്കാവുന്ന ഏക ഭാഗം വലതു കൈയുടെ രണ്ടു വിരലുകൾ മാത്രമായി. സംസാരശേഷിയും നഷ്ടപ്പെട്ടു. എന്നാൽ, ഈ സ്ഥിതിയിലും അദ്ദേഹം പ്രദർശിപ്പിച്ച മനോധൈര്യവും നിശ്ചയധാർഡ്യവും അത്ഭുതാവഹമായിരുന്നു. വീൽചെയറിൽ തളർന്നിരുന്ന് രണ്ടു വിരലുകൾ മാത്രമുപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ സ്റ്റീഫൻ തന്റെ ശാസ്ത്ര നിരീക്ഷണങ്ങൾ തുടർന്നു.

പ്രപന്ജ ഉൽപ്പത്തിയെക്കുറിച്ചും പരിണാമത്തെക്കുറിച്ചും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഒരു ഗ്രന്ഥം രചിക്കണമെന്ന് സ്റ്റീഫൻ ഹോക്കിംഗ് ആഗ്രഹിച്ചു. എന്നാൽ, ഇത്തരമൊരു അവസ്ഥയിൽ അത് എങ്ങനെ സാധിക്കാനാണ് എന്ന് സംശയിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഗ്രന്ഥ രചന ആരംഭിച്ചു. പ്രശസ്തമായ "ബൻതം ബെൽ" എന്ന പ്രസിദ്ധീകരണ കമ്പനിയുമായി കരാറുണ്ടാക്കി. എന്നാൽ, ഗ്രന്ഥ രചന പാതി വഴിയിൽ എത്തിയപ്പോഴാണ് വിധി മറ്റൊരു ആഘാതം സ്റ്റീഫന്റെ ജീവിതത്തിൽ ഏൽപ്പിച്ചത്. 1985- ൽ ഫ്രാൻസിലെക്കുള്ള യാത്രാ മദ്ധ്യേ അദ്ദേഹത്തിന് മാരകമായ രീതിയിൽ ന്യൂമോണിയ പിടിപെട്ടു. ദിവസങ്ങൾ കൃത്രിമ ശ്വാസം സ്വീകരിച്ചു ജീവൻ നിലനിർത്തി വെന്റിലെറ്ററിൽ കിടക്കേണ്ടി വന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്നു ഡോക്ടർമാർ പോലും കരുതിയെങ്കിലും തന്റെ പുസ്തകം പൂർത്തിയാക്കണം എന്ന ആശ കൊണ്ടാവണം സ്റ്റീഫൻ മരണത്തെ തോൽപ്പിച്ച് ജീവൻ നിലനിർത്തി.

എന്നാൽ, ന്യൂമോണിയ സ്റ്റീഫന്റെ ശരീരത്തെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ആകെ ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകൾ പോലും ചലിക്കില്ലെന്നായി. കൃത്രിമ ശ്വാസം നല്കാൻ തൊണ്ട തുളയ്ക്കേണ്ടി വന്നതിനാൽ സ്വന പേടകങ്ങൾ മുറിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ ഒരു സ്വരം പോലും കേൾപ്പിക്കാൻ സാധിക്കാതെയായി. ചുരുക്കി പറഞ്ഞാൽ ഒരു ജീവഛവം. കണ്ണുകൾ ചലിപ്പിക്കാം, പുരികവും , ചുണ്ടും കവിളും പതിയെ ഒന്നനക്കാം. അത്ര മാത്രം. മറ്റാരായിരുന്നാലും ഇനി ചിന്ത എങ്ങനെയെങ്ങിലും ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നെനെ അല്ലേ? എന്നാൽ, അങ്ങനെ തന്റെ സ്വപ്നങ്ങൾ മുഴുവൻ വിധിക്ക് അടിയറവു വച്ച് കീഴടങ്ങാൻ സ്റ്റീഫൻ ഹോക്കിംഗ് തയ്യാറായിരുന്നില്ല. സഹായിയായ ഒരാൾ അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് കാണിച്ച് അദ്ദേഹം ആശയ വിനിമയം നടത്താൻ ശീലിച്ചു.

അങ്ങനെയിരിക്കെ, അമേരിക്കയിലെ കാലിഫോർണിയയിലെ സിലിക്കോണ്‍ വാലിയിൽ ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിചെടുത്ത പ്രത്യേകതരം ഉപകരണത്തെക്കുറിച്ച് സ്റ്റീഫൻ അറിയാനിടയായി. തന്റെ വീൽ ചെയറിൽ അത് പിടിപ്പിച്ച് ആശയവിനിമയം അത് വഴിയാക്കി. കവിളിലെ മസിലുകളുടെ ചെറിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഒരു സെൻസർ ഘടിപ്പിച്ച അതിസങ്കീർണ്ണമായ ഒരു ഉപകരണമായിരുന്നു അത്. വളരെ പെട്ടന്ന് സ്റ്റീഫൻ അത് ഉപയോഗിക്കാൻ ശീലിച്ചു. ഒരു യന്ത്ര മനുക്ഷ്യൻ സംസാരിക്കും പോലെ അതിന്റെ സ്പീക്കറിലൂടെ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ വിനിമയം ചെയ്യാമെന്നായി. 1988-ൽ "A Brief History of Time " എന്ന പേരിൽ തന്റെ ആദ്യ ഗ്രന്ഥം സ്റ്റീഫൻ പുറത്തിറക്കി. അഭൂത പൂർവ്വമായ പ്രതികരണമാണ് ഈ പുസ്തകത്തിന്‌ വായനക്കാരിൽ നിന്ന് ലഭിച്ചത്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റിക്കോർഡ് നേടി! സ്റീഫൻ ഹോക്കിങ്ങിനെ ലോകം മുഴുവൻ അറിഞ്ഞു. തന്റെ കണ്ടു പിടുത്തങ്ങൾ ശാസ്ത്ര ലോകത്ത് അദ്ധേഹത്തെ ന്യൂട്ടൻ, ഐൻസ്റ്റയിൻ എന്നിവർക്ക് തുല്യരാക്കിയതായി ലോകം വിലയിരുത്തി. അങ്ങനെ, ചെറുപ്പത്തിൽ കളിയാക്കിയാണെങ്കിലും കൂട്ടുകാർ വിളിച്ചത് യാധാർധ്യമായി.

ഇന്ന്, സ്റ്റീഫൻ ഹോക്കിങ്ങിന് എഴുപത്തി മൂന്നു വയസ്സുണ്ട്. രോഗം കണ്ടു പിടിച്ചപ്പോൾ ഡോകര്മാർ പ്രവചിച്ചതിനേക്കാൾ 50 വർഷങ്ങൾ അദ്ദേഹം ജീവിച്ചു തീർത്തിരിക്കുന്നു. അതും, വെറുതെയങ്ങു ജീവിക്കുകയായിരുന്നില്ല, ശരീരം മുഴുവൻ നിശ്ചലമായപ്പോഴും തളരാത്ത മനസ്സ് കൈമുതലാക്കി തന്റെ സ്വപങ്ങളും അതിനപ്പുറവും ഹോക്കിംഗ് സാക്ഷാത്കരിച്ചു കഴിഞ്ഞു, മനുഷ്യരാശിക്ക് ഇന്നോളം ഉത്തരം കിട്ടാതിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. വീൽ ചെയറിൽ ഇരുന്ന് മുൻപിലുള്ള കംബ്യൂട്ടർ സ്ക്രീനിലേക്ക് ഉറ്റു നോക്കി കവിൾത്തടത്തിലെ മസിലുകൾ പതിയെ അനക്കി ഇപ്പോഴും അദ്ദേഹം നമ്മുടെ പല സംശയങ്ങൾക്കും മറുപടി തേടുന്നു. ഈ കാലയളവിൽ ലോകത്ത് പലയിടങ്ങളിലും സഞ്ചരിച്ച് ഹോക്കിംഗ് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുണ്ടായി. അദേഹത്തെ തേടിയെത്തിയ അവാർഡുകളും ബഹുമതികളും ഇവിടെ വർണ്ണിക്കാൻ മുതിരുന്നില്ല. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം അടിസ്ഥാനമാക്കി 2014-ൽ നിർമ്മിച്ച "A Theory of Everything" എന്ന സിനിമ ഇതിനോടകം നിരവധി അന്താരാഷ്‌ട്ര അവാർഡുകൾ നേടിക്കഴിഞ്ഞു. ഈ സിനിമയിൽ ഹോക്കിംഗ് ആയി അഭിനയിച്ച എഡ്ഡി എന്ന നടനാണ്‌ 2015 -ലെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചത്.

ചുരുക്കി പറഞ്ഞാൽ, ലോകാത്ഭുതങ്ങൾ എത്ര എന്ന് ആരെങ്കിലും ചോദിച്ചാൽ "എഴ് " എന്ന് ഉത്തരം പറയാൻ ഒന്ന് മടിക്കണം. കാരണം, സ്റീഫൻ ഹോക്കിംഗ് ജീവിച്ചിരിക്കുവോളം "എട്ട്" എന്ന് പറയാതെ വയ്യല്ലോ.

നമ്മുടെ വിധി നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. ചെറിയ ഒരു രോഗം വരുമ്പോഴേ എല്ലാം അവസാനിച്ചു എന്ന മട്ടിൽ തളര്ന്നിരിക്കുന്നവരുണ്ട്. ശരീരത്തിന്റെ തളർച്ചയെക്കാളേറെ ഭയപ്പെടെണ്ടത് മനസ്സിന്റെ തളർച്ചയെ ആണ്. മനസ്സിൽ ഒരു ജീവിത ലക്ഷ്യവും അതു നേടണമെന്ന നിശ്ചയ ധാർഡ്യവും അണയാതെ ജ്വലിച്ചു നിൽക്കുന്നവരുടെ ഡിക്ഷനറിയിൽ "അസാധ്യം" എന്ന ഒരു വാക്കില്ലെന്നു പറഞ്ഞത് നെപ്പോളിയനാണ്. എന്തെങ്കിലും ഒരു ജീവിത നിയോഗം പൂർത്തിയാക്കാനില്ലാതെ ഒരു പുതിയ ജീവനും ഭൂമുഖത്തുണ്ടാകാൻ ദൈവം അനുവദിക്കുകയില്ല. അത് എന്തെന്ന് കണ്ടെത്തി നിറവേറ്റുന്നതിലാണ് ജീവിത വിജയം. അതിനിടയിൽ, അപ്രതീക്ഷിതമായ വെല്ലുവിളികൾ പലതും നമുക്ക് നേരിടേണ്ടി വന്നേക്കാം. ഇനി അത്തരത്തിലുള്ള എന്തെങ്കിലും ഒരു പ്രതിസന്ധിക്ക് മുന്നിൽ നിരാശയോടെ തളർന്നിരിക്കുമ്പോൾ വീൽ ചെയറിൽ പ്രതീക്ഷ കൈവിടാത്ത കണ്ണുകളോടെ പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ മനുഷ്യന്റെ മുഖം ഓർത്താൽ മതി.

The God and the Farmer


ഒരു കര്‍ഷകന്‍ ദൈവത്തോട് ഒരിക്കല്‍ വഴക്കിട്ട്, “അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. അങ്ങ് ആ ജോലികളൊക്കെ കര്‍ഷകനായ എന്നെ ഏല്‍പ്പിച്ചേക്കൂ” എന്നു പറഞ്ഞു.

ദൈവം ഉടന്‍ തന്നെ ”അങ്ങനെയാണോ, എന്നാല്‍ ശരി ഇന്നു മുതല്‍ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ത്തന്നെ ഇരിക്കട്ടെ.” എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി.

കര്‍ഷകന് വളരെ സന്തോഷമായി.

അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ ‘മഴയേ പെയ്യുക’ എന്നു പറഞ്ഞു. മഴ പെയ്തു. ‘പെയ്തതു മതി’ എന്നു പറഞ്ഞപ്പോള്‍ മഴ തോര്‍ന്നു. ഈര്‍പ്പമുള്ള നിലത്തില്‍ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി.

മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ വരുതിയില്‍ നിന്നു. ചെടികള്‍ വളര്‍ന്നു. കൃഷിസ്ഥലം കാണാന്‍ മനോഹരമായിത്തീര്‍ന്നു. കൊയ്ത്തുകാലം വന്നണഞ്ഞു.

കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.

മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.

അയാള്‍ ക്രുദ്ധനായി.

“ഹേ ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാന്‍ ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?” എന്നു ചോദിച്ചു.

ദൈവം പറഞ്ഞു *“എന്‍റെ നിയന്ത്രണത്തില്‍ ഇരുന്നപ്പോള്‍ കാറ്റു വേഗതയോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കും. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ.

എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായിപ്പോയി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കായില്ല.”*

“നിന്‍റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ നിയന്ത്രിച്ചു വച്ചുകൊള്ളുക” എന്നു പറഞ്ഞ് കര്‍ഷകന്‍ അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു.

അതേ, ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകഴിഞ്ഞാല്‍ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല....

*പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....*

*വെല്ലുവിളികള്‍ മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കും.*

ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടത്.

യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തിനായി വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്......

ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്നതുകൊണ്ടാണല്ലോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്..... പ്രശ്നങ്ങളൊന്നുമില്ലെങ്കിലപിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും?

ഇന്ന്‌ കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതലായി എല്ലാം ചെയ്‌തുകൊടുക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കുക നിങ്ങൾ വാർത്തെടുക്കുന്നത്‌ ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണെന്ന്‌..... കഴിവും സാമര്‍ത്ഥ്യവും ഇല്ലാത്ത ഒരു തലമുറയേ ആണെന്ന്‌..... പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചു വളരുവാൻ കുട്ടികളെ അനുവദിക്കുക....

Old Mother


അമ്മയെ നോക്കാൻ ആളില്ലാതെയായപ്പോൾ അനാഥാലയത്തിൽ ആകുവാൻ കൊണ്ടുപോയി ..അവിടെ ചെന്നപ്പോൾ അനാഥാലയത്തിന്റെ നടത്തിപ്പുകാർക്ക് എല്ലാം അമ്മയെ പരിചയം ....തിരക്കിയപ്പോൾ അറിഞ്ഞു . 30 വർഷം മുൻപ്പ് ഒരു അനാഥ കുഞ്ഞിനെ ദത്തെടുക്കാൻ വന്ന പരിചയമാണ്.

2018, മാർച്ച് 19, തിങ്കളാഴ്‌ച

What is the difference between I Like You & I Love You


എന്താണ് ഇവാ തമ്മിലുള്ള വ്യത്യാസം

എനിക്ക് നിന്നെ ഇഷ്ടമാണ് (I Like you)
ഞാൻ നിന്നെ സ്നേഹിക്കുന്നു (I Love You)

ബുദ്ധൻ പറഞ്ഞ മനോഹരമായ മറുപടി

നിങ്ങൾ പൂവിനെ ഇഷ്ടപ്പെടുമ്പോൾ, നിങ്ങൾ അതിനെ പറിച്ചു കളയുന്നു, പക്ഷേ നിങ്ങൾ ഒരു പുഷ്പം സ്‌നേഹിക്കുമ്പോൾ, അത് ദിനംപ്രതി ദിനംപ്രതി നനയ്ക്കുന്നു.

ഇതു ഗ്രഹിക്കുന്നവൻ ജീവനെ ഗ്രഹിക്കുന്നു

2018, മാർച്ച് 18, ഞായറാഴ്‌ച

മറ്റുള്ളവരുടെ ഇഷ്ട്ടം എങ്ങനെ നേടിയെടുക്കാം


മറ്റുള്ളവരുടെ ഇഷ്ട്ടം എങ്ങനെ നേടിയെടുക്കാം

മറ്റുള്ളവരുടെ ഇഷ്ട്ടം നേടിയെടുക്കാൻ വേണ്ടി പ്രവർത്തിക്കുന്ന വക്തികളാണ് പ്രവാസികൾ , മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിക്കുന്നു ഒരു ചെറിയ സമൂഹം.

1 . നമ്മളെ കൂടുതൽ സ്നേഹിക്കുക

നമ്മൾ നമ്മളെ കൂടുതൽ സ്നേഹിക്ക എങ്കിലേ നമ്മൾക്ക് മറ്റുലോരെ സ്നേഹിക്കാൻ കഴിയു.

"നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്ക " നമ്മുടെ നാട്ടിൻ പുറങ്ങളിൽ ചുറ്റുമുള്ള വീടുകൾ തമ്മിൽ പിണക്കം , ദേശ്യം സ്വരച്ചേർച്ച ഇല്ലായമയൊക്കെ കാണാം .നമ്മൾ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നോ, എങ്കിലേ നമ്മൾക്ക് മറ്റുലോരെ സ്നേഹിക്കാൻ കഴിയു, നമ്മൾ നമ്മളെ കൂടുതൽ സ്‌നേഹിക്കുമ്പോൾ നമ്മുടെ ചുറ്റും ഉള്ളവർ വളരെ സന്തോഷവാനായിരിക്കും. നമ്മൾ നമ്മളെ സ്‌നേഹിക്കുമ്പോൾ നമ്മുടെ അയൽവാസികളെ നമ്മുക്ക് കൂടുതൽ സ്നേഹിക്കാൻ കഴിയും. വിജയികളുടെ കൂടെ ധാരാളം സുഹിർത്തുകളെ കാണാം പക്ഷെ പരാജിതരുടെ കൂടെ കുറച്ചു മാത്രേ കാണു ഇതൊരു പ്രേകൃതി നിയമമാണ്.

നമ്മുടെ ജീവിതവിജയം , സന്തോഷം ഒക്കെ നേടിയെടുത്ത വക്തി മറ്റുള്ളവരെ കുടി ഉയർത്തുമ്പോൾ , അവർക്കു നമ്മളോട് ഇഷ്ട്ടം കുടും. പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മെ ഉയർത്താൻ സഹായിച്ച വ്യക്തികളെ നമ്മൾ മറക്കില്ല.

2 . മറ്റുള്ളവരെ വിമർശിക്കുക , കുറ്റപ്പെടുത്തുക, പരാതി പറയുന്ന ശീലം ഒഴിവാക്കുക

3 . മറ്റുള്ളവരെ appreciate ചെയുന്നത് നല്ലതാണു - നമ്മൾ ഒരാളെ കാണുമ്പോൾ ആദ്യം അവരുടെ കുറവുകളെ പറ്റി പറയും ഉദാഹരണത്തിന് ഭയങ്കര വണ്ണം , തലമുടി എല്ലാം വെളുത്തല്ലോ , മൊട്ടത്തലയാണല്ലോ ഇങ്ങനൊക്കെ പറഞ്ഞു അവരെ താഴ്ത്തി സംസാരിക്കും ഇതു കേൾക്കുന്ന വക്തിക്കു നമ്മളോട് ഉള്ള ആദരവ നഷ്ടപ്പെടുകയാണന് . അവരോടു നമ്മൾ നല്ല പോസിറ്റീവ് രീതിയിൽ സംസാരിച്ചാൽ നല്ല ഒരു സൗഹിർദ്ധം വളർത്തിയെടുക്കാൻ കഴിയും.

4 . Argument ഒഴിവാക്കുക discussion ചെയുക - വാദം കൊണ്ട് ഏതു വക്തിയാണ് ശരി എന്ന് കണ്ടുപിടിക്കാൻ കഴിയും എങ്കിൽ , നല്ല ചർച്ച കൊണ്ട് എന്താണ് ശരി എന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയും.

5 . പുഞ്ചിരി - മറ്റുള്ളോർക്കു നമ്മക്കു കൊടുക്കാൻ പറ്റിയ വിലയേറിയ സമ്മാനമാണ് പുഞ്ചിരി.

6 . സഹാനുഭുതിയുള്ള -മറ്റുള്ളവർ എന്താണ് ആഗ്രഹിക്കുന്നത് അതിനെ കുറിച്ച് സംസാരിക്കുക , അവർക്കു എന്താണ് വേണ്ടിയത് അത് നേടിയെടുക്കാൻ സഹായിക്കുക.

7 . മറ്റുള്ളവർ അവരെ കുറിച്ച് വളരെ പുകഴ്ത്തി പറയുമ്പോൾ , അത് ക്ഷമയോട് കേൾക്കുക , അത് നമ്മൾ അവർക്കു കൊടുക്കാവുന്ന വലിയ compliment ആണ്.

8 . നല്ല ഫ്രണ്ട്‌ലി അയ്യി ഇരിക്കുക , മറ്റുള്ളവർ എത്ര ദേശ്യപെടുന്ന വക്തിയാണ് എങ്കിലും

നമ്മുടെ മനസ്സിനെ വിശാലമാക്കുക, അതിനെ അടച്ചുവച്ചാൽ അത് പരിമിതമായി പോകും മനസ്സിനെ തുറന്നു വച്ചാൽ അത് പരിമിതികളില്ലാത്ത വളരെ വിശാലമായ ഒരു മനസ്സ് നമ്മുക്ക് നേടിയെടുക്കാൻ കഴിയും

2018, മാർച്ച് 12, തിങ്കളാഴ്‌ച

നിങ്ങൾ ഒരു നേതാവാണോ (Are you a Leader)

*നിങ്ങൾ  ഒരു നേതാവാണോ*   

 സ്റ്റിവ് ജോബ്‌സിന്റെ കൂടെ പങ്കാളിത്തത്തിലാണ് "ആപ്പിൾ" എന്ന കമ്പനി തുടങ്ങുന്നത് , കുറഞ്ഞ വർഷങ്ങൾകൊണ്ട് കമ്പനി വളരുന്നതിനിടയിൽ സ്റ്റിവിന് ആപ്പിളിൽ നിന്നും പുറത്ത് പോകേണ്ടി വന്നു . ദ്രുതഗതിയിൽ വളർന്നു കൊണ്ടിരുന്ന കമ്പനി ക്രമേണ താഴേക്ക് പോയി, ഓരോ വർഷവും നല്ല ലാഭം നേടിക്കൊണ്ടിരുന്ന കമ്പനി സ്റ്റിവ് പോയതിനു ശേഷം നഷ്ടം രേഖപ്പെടുത്തി തുടങ്ങി , സി.ഇ.ഒ മാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ലാഭം വന്നില്ല .

അവസാനം കമ്പനിയെ രക്ഷിക്കാൻ സ്റ്റിവിനെ വീണ്ടും വിളിച്ചു , അടുത്ത വര്ഷം കമ്പനിയുടെ ലാഭം രേഖപ്പെടുത്തിയത് 10 മില്യൺ യൂഎസ് ഡോളറാണ് .


സ്റ്റിവിന്റെ നേതൃത്വത്തിൽ ആപ്പിൾ വളർന്നു , ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി .

ഓരോ ബിസിനസ്സിന്റെയും  വളർച്ച അതിനു നേതൃത്വം നൽകുന്ന ആളുടെ കഴിവിന് അനുസരിച്ചു മാത്രമാണ്.

ഓരോ രാജ്യവും  വളരുന്നത് നല്ല നേതാക്കൾ ഉണ്ടാകുമ്പോഴാണ് ,

സ്ഥാപനത്തിൽ ഓരോ ഡിപ്പാർട്ട്മെന്റും നല്ല പ്രവർത്തനം കാഴ്ചവെക്കുന്നത് നല്ല ലീഡർ നേതൃത്വം നൽകുമ്പോഴാണ് .

കുടുംബ ജീവിതത്തിലും എല്ലാവരും വിജയിക്കുന്നത് കുടുംബ നാഥന് നല്ല നേതൃ ഗുണം ഉണ്ടാകുമ്പോഴാണ്.

നാം എല്ലാവരും നമ്മുടേതായ "ഇടങ്ങളിലെ" നേതാക്കളാണ് , പക്ഷെ നമ്മുടെ നേതൃത്വം കൊണ്ട് നേട്ടം ഉണ്ടാകണമെങ്കിൽ  നമ്മുടെ "ലീഡർഷിപ്പ് " ക്വാളിറ്റി വർധിപ്പിക്കണം 

Concentration Story

ഒരു ദിവസം , യോഗിയും തന്റെ ശിക്ഷ്യൻ  കുടി വലിയ ഒരു നഗരത്തിൽ വന്നു. അവർക്കു ഭക്ഷണം, താമസ സ്ഥാലവും ആവിശ്യമായിരുന്നു , കൈയിൽ പൈസയും ഇല്ല .

ശിക്ഷ്യൻ അവരുടെ ആഹാരത്തിനു വേണ്ടി യാചിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു, രാത്രിയിൽ പാർക്കിൽ ഉറങ്ങാം എന്ന് കരുതി.

" ഇവിടെ അടുത്ത് വലിയ ഒരു പാർക്ക് ഉണ്ട് രാത്രയിൽ നമ്മുക്ക് അവിടെ ഉറങ്ങാം "  ശിക്ഷ്യൻ പറഞ്ഞു .
യോഗി  " തുറസായ സ്ഥലത്തോ"
ശിക്ഷ്യൻ " അതെ "
യോഗി ചിരിച്ചു കൊണ്ട് പറഞ്ഞു  " ഇല്ല, നമ്മൾ ഇന്ന്  രാത്രയിൽ ഹോട്ടലിൽ  കിടക്കും അവിടെ  നിന്നും ഭക്ഷണം കഴിക്കും "
ശിക്ഷ്യൻ " അതിനുള്ള പണം നമ്മുടെ കൈയിൽ ഇല്ലല്ലോ "

യോഗി പറഞ്ഞു ശിക്ഷ്യ ഇവിടെ വന്നു ഇരിക്കൂ " നമ്മൾ ഏതെങ്കിലും വിഷയം സംബന്ധിച്ച്  നമ്മുടെ മനസ്സിൽ  ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുമ്പോൾ, അത് സംഭവിക്കും."

യോഗി കണ്ണുകൾ അടച്ച് പൂർണ്ണമായ ഏകാഗ്രതയോടെ ധ്യാനിക്കാൻ തുടങ്ങി. ഏകദേശം പത്തു മിനിറ്റ്  കഴിഞ്ഞ് യോഗി  എഴുന്നേറ്റു നടന്നു തുടങ്ങി . ശിഷ്യൻ അവനു പിന്നാലെ ചെന്നു. ഒരു ഹോട്ടലിൽ എത്തുന്നത് വരെ അവർ പല തെരുവുകളിലൂടെയും ഇടവഴികളിലൂടെയും നടന്നു.

"വരിക, അകത്തു കടക്കുക", യോഗി  ശിഷ്യനോട്  പറഞ്ഞു.
അവർ പ്രേവേശന കവാടത്തിൽ കയറിയതും അവിടെ മാന്യമായി വസ്ത്രം ധരിച്ച ഒരു വെക്തി സ്വയം പരിചയപെടുത്തി ," ഞാൻ ഈ ഹോട്ടലിലെ മാനേജർ, നിങ്ങൾ സ്വാമി മാർ ആണലോ  ക്യാഷ് കൈയിൽ കാണില്ല എന്ന് അറിയാം , അത് കൊണ്ട് നിങ്ങൾക്കു അടുക്കളയിൽ കുറച്ചു സഹായിക്കാമോ, അപ്പോൾ ഞാൻ ആഹാരവും താമസിക്കാൻ ഉള്ള സൗകര്യവും ഏർപ്പാടാക്കി തരാം .

യോഗി  "ശരി"

ശിഷ്യൻ പരിഭ്രാന്തനായി, യോഗിയോട്‌   ചോദിച്ചു: "നിങ്ങൾ എന്ത് മാജിക് ആണ് കാണിച്ചേ , ഇതു  എങ്ങനെ സംഭവിച്ചു "


യോഗി ചിരിച്ചു കൊണ്ട് പറഞ്ഞു  "ചിന്തകളുടെ ശക്തി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞാൻ കാണിച്ചുതരാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങൾ ചിന്തിക്കാനാഗ്രഹിക്കുന്ന എന്തിനെക്കുറിച്ചും പൂർണ്ണമായും ശക്തമായ ഏകാഗ്രതയോടെ നിങ്ങൾ ചിന്തിക്കുമ്പോൾ, നിങ്ങളുടെ ചിന്ത നിങ്ങളുടെ വിഷയത്തെ എതിർക്കുന്നില്ലെങ്കിൽ നിങ്ങളുടെ ചിന്ത പ്രസക്തമാക്കും. "
മാനസികവും വൈകാരികവുമായ ഊർജ്ജത്തെ മാനസിക വികാസത്തിലേക്ക് ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് ഈ രഹസ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  ഇവയാണ് പൊതു മുൻവ്യവസ്ഥകൾ. നമ്മുടെ  മനസ്സ് ചിന്തയിൽ നിന്ന് ഒഴിഞ്ഞാൽ, ഒരൊറ്റ ചിന്ത മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ . അത് ഒരു വലിയ ശക്തിയാണ്. നമ്മൾ  ചിന്തിക്കുന്ന കാര്യങ്ങളിൽ വളരെ ശ്രദ്ധാലുക്കളായിരിക്കണം. കേന്ദ്രീകൃതമായ ഒരു ചിന്ത ശക്തമാണ്, ഒപ്പം ശക്തമായ സ്വാധീനം ചെലുത്തുന്നു. "

  ശിഷ്യൻ തൻറെ ഗുരുവിനെ നോക്കി, "ഞാൻ കാണുന്നു, ഈ ശക്തി ഉപയോഗിക്കാൻ കഴിയുന്നതിനായി എന്റെ ഏകാഗ്രത പൂർണമായി ഉപയോഗിക്കും "

"അതെ, ഇത് ആദ്യപടി", യോഗി മറുപടി പറഞ്ഞു."

ഏകാഗ്രത എങ്ങനെ വർദ്ധിപ്പിക്കാം (Concentration/Focus)

ഏകാഗ്രത  എങ്ങനെ വർദ്ധിപ്പിക്കാം

നമ്മുടെ മനസ്സ് പലപ്പോഴും കടിനാണ്  ഇല്ലാത്ത കുതിരയെപോലെയാണ്, അത് ഓടി കൊണ്ടിരിക്കും. ദിവസത്തിൽ  ധാരാളം  കാര്യങ്ങൾ നമ്മുടെ മനസ്സിൽ  വന്നു പോകുന്നു , അതിർവരമ്പുകൾ ഇല്ലാതെയാണ്  മനസ്സ് സഞ്ചരിക്കുന്നെ.

നമ്മുടെ മനസ്സു  വികൃതി കുരങ്ങനെ  പോലെ ചാടി  ചിലയിൽ നിന്ന്  മറ്റുള്ള  ചില്ലയിൽ പോയി ഇരിക്കുന്ന  ശീലമാണ് , മനസ്സു എങ്ങും നില്കാതെ പലകാര്യങ്ങളിൽ  ഓടി കൊണ്ടിരിക്കും, ഒന്നിലും ഒരു ഏകാഗ്രത  ഇല്ലാതെ.
പടർന്നു കിടക്കുന്ന വെയിലിനെ ഒരു ലെൻസ് വച്ച് focus ചെയുമ്പോൾ അവിടെ പേപ്പർ കത്തിക്കാം, അതുപോലെ പടർന്നു കിടക്കുന്ന നമ്മുടെ ചിന്തകളെ ഫോക്കസ് ചെയ്തു   ചെയുമ്പോൾ  നമ്മുക്ക് വൻ കാര്യങ്ങൾ  ചെയ്യാൻ കഴിയും.

ഒരു വലിയ മരത്തിനു മുകളിൽ ഒരു കിളിയുടെ രൂപം ഉണ്ടാക്കി വെച്ച ശേഷം ദ്രോണർ ഓരോ ശിഷ്യന്മാരെയായി വിളിച്ചു ഉന്നം പിടിക്കാൻ പറഞ്ഞു എന്നിട്ട് ചോദിച്ചു ഇപ്പോൾ നീ എന്ത് കാണുന്നു ?

യുധിഷ്റ്റിരൻ  പറഞ്ഞു ആകാശവും ഭൂമിയും ,..ദുര്യോധനൻ   പറഞ്ഞു ഇലയുടെ ഇടയിലൂടി പക്ഷിയുടെ തല കാണുന്നു ..അശ്വത്ഥാമാവ്‌ പറഞ്ഞു അങ്ങയുടെ പാദങ്ങളും  ഇലയുടെ ഇടയിലൂടി പക്ഷിയുടെ തലയും കാണുന്നു ..അവരോടെല്ലാം മാറിനിൽക്കാൻ ദ്രോണാചാര്യർ പറഞ്ഞു..എന്നിട്ട് അർജ്ജുനനെ വിളിച്ചു ..അർജ്ജുനൻ പറഞ്ഞു ഇപ്പോൾ കിളിയുടെ തലമാത്രം കാണുന്നു ..

ദ്രോണർ:  ഇപ്പോഴോ ?

അർജ്ജുനൻ : ഞാൻ പക്ഷിയുടെ കണ്ണ് മാത്രം കാണുന്നു.

അപ്പോൾ ദ്രോണർ തന്റെ ശിഷ്യന്മാരോടായി പറഞ്ഞു ..ഒരു നല്ല വില്ലാളി ഉന്നം നോക്കുമ്പോൾ തന്റെ ലക്‌ഷ്യം മാത്രമേ കാണാവൂ..

ഏകാഗ്രത കൊണ്ടുള്ള പ്രേയോജനം - നമ്മക്ക്  ധരാളം productivity & ചെയുന്ന  കാര്യങ്ങളിൽ തെറ്റുകൾ കുറവായിരിക്കും. നമ്മുക്ക് നല്ല ഒരു ലീഡർ ആകണം എങ്കിൽ നല്ല ഏകാഗ്രത ഉണ്ടായിരിക്കണം.

ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൽ നല്ല താല്പര്യം ഉണ്ട് എങ്കിൽ ഏകാഗ്രത ലഭിക്കും. ഉദാഹരണത്തിന്  നമ്മൾ നല്ല ഒരു സിനിമ കാണുമ്പോൾ  ആദ്യം മുതൽ അവസാനം  വരെ നമ്മൾ ശ്രേദിച്ചിരിക്കും. നമ്മുക്ക് ഇഷ്ട്ടമുള്ള കാര്യം ചെയുമ്പോൾ വളരെ ഏകാഗ്രത യുണ്ടായിരിക്കും .

ഏകാഗ്രത ലഭിക്കാനായി മെഡിറ്റേഷൻ ചെയുക, വ്യായാമം നല്ലതാണു  അത് ചെയുമ്പോൾ നടക്കുന്നതിന്റെ , ഓടുന്നതിന്റെ ഒക്കെ എണ്ണുന്നത് നല്ലതാണു ഏകാഗ്രത  ലഭിക്കാൻ ,

ഫിഷ് ടാങ്കിൽ നോക്കി മീനെ നോക്കി ഇരിക്കുമ്പോൾ ഏകാഗ്രത ലഭിക്കും, അത് പോലെ എന്തിൽ എങ്കിലും ശ്രെദ്ധ  പതിപ്പിക്കുക.

clock technique  - സെക്കന്റ് സുചയിൽ മാത്രം  ശ്രെദ്ധിക്കുക , കണ്ണുകൾ കൊണ്ട് പിൻതുടരുക .
പ്രേണയാമം  - ശ്വാസം  ഉള്ളിലേക്ക് വലിക്കുക, 1 ,2  ......10  വരെ എണ്ണുക അതിനുശേഷം  ശ്വാസം പുറത്തോട്ടു വിടുക .
ഓർത്തെടുക്കുക  - കിടക്കുന്നതിനു  മുൻപു  രാവിലെ മുതൽ വൈകിട്ട് വരെ ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുക .
റൂബിക്‌സ്‌  ക്യൂബ  - ഏകാഗ്രത  കിട്ടാൻ നല്ല ഒരു ശീലമാണ്

നമ്മൾ എന്തെങ്കിലും ബോറിംഗ്ഉള്ള  ജോലി ചെയുമ്പോൾ,  കഴിഞ്ഞു ചായ കുടിക്കണം എന്ന് പതീരുമാനിച്ചാൽ നമ്മക്ക് ബോറിങ് ജോലി അധികം  അടിക്കാതെ ചെയ്യാൻ പറ്റും .

Multi tasking is also not providing concentration, do one job at a time and more concentrate on it. If we are doing to do list, may be wrote many, select one finish it on measurable time.
ഇതൊക്കെയാണ് നമ്മുക്ക് ഏകാഗ്രത കൊണ്ടുവരാൻ പറ്റിയ മാർഗങ്ങൾ 

Convert Monkey Mind to a mind like a forest deer

2018, മാർച്ച് 10, ശനിയാഴ്‌ച

Edmund Hillary

ഹെഡ്മണ്ട് ഹിലാരി എവറസ്റ്റ് കീഴടക്കിയതിനു ശേഷം അദ്ദേഹത്തിനോട് ചോദിച്ച ചോദ്യം 'എങ്ങനെയാണ് താങ്കൾ എവറസ്റ്റ് കീഴടക്കിയത്...?'

അദ്ദേഹത്തിന്റെ  മറുപടി ഒരു  വലിയ സന്ദേശമായിരുന്നു ..

 "ഞാൻ കീഴടക്കിയത് എവറസ്സറ്റിനെയല്ല..

മറിച്ച് ഞാൻ കീഴടക്കിയത്  തോൽപിക്കാൻ ശ്രമിച്ച എൻറെ മനസ്സിനെയാണ് ' എന്നായിരുന്നു..''

'കഴിയില്ല' എന്ന നമ്മുടെ മാനോഭാവമാണ് നാം മാറ്റേണ്ടത്...

ശുഭദിനം... പ്രിയരേ...

Good message

ഇനി അൽപ ദൂരം മാത്രം*
"""""""""""""""""""""""

ഒരു തിരക്ക് പിടിച്ച ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളും ആയി ഒരു വൃദ്ധ വന്നിരുന്നു,അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയ, എതിരെ ഇരുന്ന ഒരാൾ, അവരോടു ചോദിച്ചു,

നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ വൃദ്ധയോടു  പറയാത്തത് എന്ത് കൊണ്ടാണ്?

 അപ്പോൾ ഒരു ചിരിയോടെ ആ യുവതി പറഞ്ഞു,
ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ എന്തിനു ഇത്ര പ്രാധാന്യം കൊടുക്കണം?
ദേഷ്യപ്പെടുകയോ, തർക്കിക്കുകയോ ചെയ്യണം?  ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയാണ്,  ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര
*ഇനി അൽപ ദൂരം മാത്രം*

സത്യത്തിൽ ജീവിതത്തിലെ എന്ത് പ്രസക്തമായ ഒരു കാര്യം ആണ് ആ ഉത്തരത്തിലൂടെ യുവതി പറഞ്ഞു വെച്ചത്,
"സുവർണ്ണ ലിപികളിൽ കുറിക്കേണ്ടത്"

നമ്മൾ ഒരുമിച്ചുള്ള ഈ യാത്ര
*ഇനി അൽപ ദൂരം മാത്രം* എന്നിരിക്കെ ഒരു തർക്കത്തിന്റെയും വഴക്കിന്റെയും പ്രസക്തി എന്താണ് ?

നമ്മുടെ ഈ ജീവിതം എത്ര നശ്വരം ആണെന്നും, ചെറുതാണെന്നും വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ, നന്ദി കേടു കൊണ്ടോ, ആരോടും ക്ഷമിക്കാതിരിക്കുന്നത്  കൊണ്ടോ ഇരുൾ പരത്തേണ്ട ഒന്നല്ല  അതെന്നും നമ്മൾ ഓരോരുത്തരും തിരിച്ചറിഞ്ഞെങ്കിൽ, അല്ലെ? 

നിങ്ങളുടെ ഹൃദയം ആരെങ്കിലും തകർത്തുവോ?   അവരോടു ക്ഷമിക്കൂ, കാരണം ഒരുമിച്ചുള്ള ഈ യാത്ര **ഇനി അൽപ ദൂരം മാത്രം**

നിങ്ങളെ ആരെങ്കിലും അപമാനിച്ചോ?
ചതിച്ചോ?
നാണം കെടുത്തിയോ?
വിഷമിക്കണ്ട, ഒരുമിച്ചുള്ള ഈ യാത്ര
*ഇനി അൽപ ദൂരം മാത്രം*
എന്നോർത്താൽ മതി

എന്തെങ്കിലും ശിക്ഷ വേണ്ടപ്പെട്ട ആരെങ്കിലും തന്നാലും ഓർക്കൂ, അവരോടൊപ്പം ഒരുമിച്ചുള്ള ഈ യാത്ര  *ഇനി അൽപ ദൂരം മാത്രം*

മനസ് മുഴുവൻ നന്ദിയും സ്നേഹവും മാധുര്യവും കൊണ്ട് നിറക്കൂ,
നന്ദി ഒരു അനുഗ്രഹം ആണ്, 
ഭീരുക്കൾക്കോ,
മനസ്സിൽ തിന്മ നിറഞ്ഞവർക്കോ കിട്ടാത്ത ഒന്ന്

അത് കൊണ്ട് തന്നെ,
ഉള്ള കാലം നമുക്ക് സന്തോഷത്തോടെ, സ്നേഹത്തോടെ,
നന്ദിയോടെ,
പരസ്പരം മാപ്പ് കൊടുത്തു കൊണ്ട്,
തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ട് പോകാം,

കാരണം, 
തിരിച്ചു പോക്കില്ലാത്ത,
എപ്പോൾ ആര് ഏതു സ്റ്റോപ്പിൽ
ഇറങ്ങുമെന്നു  മുൻകൂട്ടി പ്രവചിക്കാൻ ആവാത്ത ഈ യാത്ര 
*ഇനി അൽപ ദൂരം മാത്രം*......

Looks what we have

😎😤
*"99ന്റെ പരീക്ഷ!"*

*ഒരിക്കൽ ഒരു രാജാവ് 👨🏻‍🍳തന്റെ മന്ത്രിയോട് ചോദിച്ചു..🙍‍♂
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

🙍‍♂മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

👨🏻‍🍳രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

🙍‍♂മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി,
💰💰 സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..
🛏🛏🛏🛏
രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു..
😄😄😄😄
 "ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

💰💰💰💰
അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി..

എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം!

പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്!

 ബാക്കിയുള്ള ഒരു,😳 നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി..

 ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു..

പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ  നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല!
😡😡😡
 ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!
☹☹☹
അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.
🙍‍♂
അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു..
👨🏻👨🏻‍🍳
 "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"
🙍‍♂
ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.
🙇 അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി..

 തന്റെയും രോഗം ഇത് തന്നെ!

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം*

കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

*എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.*
*എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?*

.."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!

 ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!"

     💐 ഇന്ന് കിട്ടിയാതിൽ നല്ല മെസ്സേജ്    💐

Employees attitude

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

☆  മൂന്നു ജോലിക്കാർ  ☆

ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥൻറെ പുത്രന്‍ യു.പി. സ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു.
 ഉദ്യോഗസ്ഥൻറെ വീട്ടില്‍ മൂന്നു ജോലിക്കാർ ഉണ്ട്.

 മകനെ സ്കൂളില്‍ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരൻറെ കടമയാണ്.

  ഒന്നാമൻ കുട്ടിയെ എങ്ങനെയാണ് സ്കൂളില്‍ കൊണ്ടുപോകുന്നത് എന്നു നോക്കുക.

അയാൾ കുട്ടിയുടെ കൈപിടിച്ച് ഗെയിറ്റുവരെ നടക്കുന്നു.

 അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്.

 തുടര്‍ന്ന് അയാള്‍ അലക്ഷ്യമായി നടക്കുന്നു.

 കുട്ടിയോട് തൻറെ കൂടെ വരാനായി ആജ്ഞാപിക്കുകയും ചെയ്യുന്നു.

 വഴിയില്‍ വച്ച് അയാള്‍ സിഗരറ്റ്‌ കത്തിച്ചു വലിക്കുന്നത് ആ കുട്ടി കാണുന്നുണ്ട്.

 വഴിവക്കിൽ നായകളുണ്ട്. നായകളെ പേടിക്കുന്ന കുട്ടി അയാളോട് ചേര്‍ന്ന് നടക്കുന്നു.

 സ്കൂള്‍ മുറ്റത്തെത്തിയപ്പോൾ അയാള്‍ തിരിഞ്ഞുനോക്കി. കുട്ടി തന്നോടൊപ്പമുണ്ട്.

അയാള്‍ കുട്ടിയോട് യാത്ര പറയുകപോലും ചെയ്യാതെ മടങ്ങിപ്പോയി.

 ഇതു അധമരീതിയിൽ ഒരു കർമ്മം എങ്ങനെ ചെയ്യാം എന്നതിനുളള തെളിവാണ്.

 അയാള്‍ തൻറെ കർമ്മം ചെയ്തില്ല എന്നു പറഞ്ഞുകൂടാ.

 എന്തെങ്കിലും തെറ്റുചെയ്തു എന്നാരോപിക്കാനും കഴിയില്ല.

 ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലത്  അധമരീതിയിലെങ്കിലും ആ കർമ്മം ചെയ്യുന്നതു തന്നെയാണ്‌.

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊത്താണ് സ്കൂളിലേക്കു പോയത്.

 വീട്ടില്‍ നിന്നും അയാൾ കുട്ടിയുടെ കൈയും പിടിച്ച് മുറ്റത്തേക്കിറങ്ങി.

പിന്നീട് ആ കൈ വിടുന്നത് സ്കൂളില്‍ എത്തിയ ശേഷമാണ്.

 അന്നത്തെ ദിവസം  കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല.

 ജോലിക്കാരൻ കൃത്യമായി ജോലി നിർവ്വഹിക്കുന്നവനാണ്.

 നടന്നു പോകുമ്പോൾ, തൻറെ കൈവിട്ട് ഒന്നു സ്വതന്ത്രമാക്കിയിരുന്നെങ്കിൽ എന്നു കുട്ടി ആഗ്രഹിച്ചു.

 വേലിക്കരുകിൽ മനോഹരമായ ഒരു പുഷ്പം കുട്ടി കണ്ടു.

 അതു പൊട്ടിച്ചുതരാമോ എന്നു  ചോദിച്ചു.

 കുട്ടിയുടെ ആവശ്യം ജോലിക്കാരൻ സാധിച്ചു കൊടുത്തില്ല.

ആ പൂവിന്റെ പേരെന്താണെന്ന് കുട്ടി ചോദിച്ചു.

 പൂവിന്റെ  പേര് പറഞ്ഞു കൊടുക്കുന്നത് തൻറെ ഉത്തരവാദിത്വമല്ലാത്തതിനാൽ ,അവിടെയും ഇവിടെയും ശ്രദ്ധിക്കാതെ, ധൃതിയിൽ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു.

കുട്ടി നിശബ്ദനായി അനുഗമിച്ചു.

 മധ്യമത്തിൽ കർമ്മം ചെയ്തു കൊണ്ടിരുന്ന അയാളെ ഒരിക്കലും കുറ്റപ്പെടുത്തുവാൻ കഴിയില്ല.

 ഇത്തരം  മനുഷ്യർ നാട്ടില്‍ ആവശ്യമാണ്.

പിറ്റേന്നു ആ കുട്ടി മൂന്നാമത്തെ ജോലിക്കാരൻറെ കൂടെയാണ് സ്കൂളില്‍ പോയത്.

 കുട്ടിയുടെ കൈപിടിച്ച് സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാള്‍  കൈപിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു.

 നായകൾ എതിരെ നടന്നുവരവെ ജാഗ്രതയോടെ നിലകൊണ്ടു.

 നടന്നുപോകുംവഴി ആ കുട്ടി ഒരു മൂളിപ്പാട്ടു പാടിയപ്പോൾ അയാൾ അവനെ പ്രോത്സാഹിപ്പിച്ചു.....

 വഴിവക്കിൽ കണ്ട പൂക്കളുടെയുംപൂമ്പാറ്റകളുടെയും മരങ്ങളുടെയും കായ്കനികളുടെയും പേരുകളും പൊരുളുകളും കുട്ടി ചോദിച്ചു കൊണ്ടേയിരുന്നു.

ചോദ്യങ്ങളെയും ആകാംക്ഷകളേയും തല്ലിക്കെടുത്തുവാൻ അയാൾ ശ്രമിച്ചതേയില്ല........

ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകു കൊള്ളികളായിരുന്നു അയാളുടെ ഓരോ മറുപടിയും....

 പതിവുപോലെ കുട്ടി അയാളോട് കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ,

  കഥാ സരിത് സാഗരത്തിൽ നിന്നുള്ള കൗതുകകരമായ ഒരുകഥയാണ് അന്ന് പറഞ്ഞു കൊടുത്തത് .

അത്രയും ദൂരം നടന്ന് സ്കൂളിലെത്തിയ കാര്യം കുട്ടി അറിഞ്ഞതേയില്ല....

മൂന്നു ജോലിക്കാരും ഒരു പോലെ ശമ്പളം വാങ്ങുന്നവരായിരുന്നു.

 മൂന്നുപേരും അവരുടെ കടമകൾ നിർവ്വഹിക്കുകയും ചെയ്തു.

ഒരു കർമ്മം ചെയ്യുമ്പോൾ അത് ഉത്തമത്തിലോ മധ്യമത്തിലോ അധമത്തിലോ എന്നു ആരും ചിന്തിക്കാറില്ല.

 സ്വന്തം വാസനകൾക്കനുസരിച്ച് ഓരോരുത്തരും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

 ഉത്തമത്തിൽ കർമ്മങ്ങൾ ചെയ്യുന്നവർ ആദരണീയരാണ്.

ഒരു കർമ്മം ഉത്തമത്തിൽ ചെയ്യുന്നതെങ്ങനെ എന്നു പറഞ്ഞു ഫലിപ്പിക്കാനാവില്ല.

പക്ഷേ, അതിനെ വേണമെങ്കിൽ ഇങ്ങനെ നിർവചിക്കാം,

ഒരു ഉത്തരവാദിത്വം നിർവ്വഹിച്ചു കഴിയുമ്പോൾ   സംതൃപ്തിയും ആനന്ദവും ആത്മനിർവൃതിയും അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾ നിർവ്വഹിച്ചത്  ഒരു ഉത്തമ കർമ്മമാണ്.

ഏതു കർമ്മമെടുത്താലും നമുക്കതിനെ ഉത്തമമാക്കി മാറ്റാം.

 മധ്യമത്തിൽ അതു ചെയ്തുതീർത്ത് പ്രതിഫലം വാങ്ങാം.

 അധമമായ രീതിയില്‍ ചെയ്തു ഇത്രയൊക്കെയേ പറ്റൂ എന്നുപറഞ്ഞു സ്ഥലം വിടാം.

നമുക്കിടയിൽ ഈ മൂന്നു വിഭാഗക്കാരേയും നമുക്ക് കാണാവുന്നതാണ്.

 നിസ്സാര കാര്യങ്ങൾക്ക് വലിയ തടസ്സവാദങ്ങളും പരാതികളും  പറഞ്ഞു ഉത്തരവാദിത്തങ്ങൾ നാമ മാത്രമായി നിർവ്വഹിച്ച് പ്രതിഫലവും വാങ്ങിപ്പോകുന്നവരുണ്ട്.

യഥാർത്ഥത്തിൽ അത് പ്രതിഫലമല്ല, മോഷണമുതലാണ് .

 തടസ്സങ്ങളെ വകതിരിവോടെ തരണം ചെയ്ത്  കർമ്മങ്ങൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നവരുമുണ്ട്.

അതിനപ്പുറം പോയി, സമർപ്പണ മനോഭാവത്തോടെ സർഗ്ഗാത്മകമായി കർമ്മങ്ങളെ മാറ്റിത്തീർക്കുന്നവരും ഉണ്ട്.

ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതല്ലേ?

ഈ മൂന്നു വിഭാഗക്കാരിൽ, എവിടെയാണ് നമ്മുടെ സ്ഥാനം ?....    ചിന്തിക്കൂ

2018, മാർച്ച് 8, വ്യാഴാഴ്‌ച

Women's Day 8 march

ബുദ്ധിയില്ലാത്ത സ്ത്രീ തന്റെ ഭർത്താവിനെ അടിമയാക്കി നിർത്തും ....
എന്നിട്ടവൾ അടിമയുടെ ഭാര്യയായി ജീവിക്കും !
എന്നാൽ ബുദ്ധിയുള്ള സ്ത്രീ തന്റെ ഭർത്താവിനെ രാജാവിനെ പോലെ പരിഗണിക്കും ....
എന്നിട്ടവൾ രാജ്ഞിയെ പോലെ ജീവിക്കും ... !!!

- ലോക വനിതാ ദിനം -
മാർച്ച് എട്ട് .

The Bird and Sweet Dog (Piper)

വളരെ ഓമനത്തമുള്ള  പട്ടികുട്ടിയാണ്  ടോമി, അവൻറെ യജമാനൻ മീൻ പിടിക്കാൻ പോകുംമ്പോൾ അവനെയും കൂടെകൊണ്ടുപോകും, ഒരു ദിവസം മീൻ പിടിക്കാൻ  യജമാനൻ ഒപ്പം  പോയി, അവിടെ അപ്പോൾ ഒരു പക്ഷി വന്നു യജമാനൻ  മീനെ പിടിക്കാൻ വെച്ചിരിക്കുന്ന  തീറ്റി എടുത്തു, ഇതു  കണ്ടു ടോമി ബഹളമുണ്ടാക്കി. അപ്പോൾ യജമാനൻ ടോമിയെ വഴക്കു പറഞ്ഞു മിണ്ടാതിരിക്കാൻ.


വീണ്ടും പക്ഷി വന്നു തീറ്റ  എടുത്തു അപ്പോൾ ടോമി ബഹളം ഉണ്ടാക്കി പക്ഷി തീറ്റയുമായി പോയി, യജമാനൻ വീണ്ടും വഴക്കു പറഞ്ഞു .
വീണ്ടും പക്ഷി വന്നു തീറ്റ എടുത്തു ഈ പ്രാവിശ്യം ടോമി എടുത്ത തീറ്റ തിരിച്ചു പിടിച്ചെടുത്തു ,അവർ തമ്മിൽ തീറ്റക് പിടിവലി  നടത്തിയപ്പോൾ പക്ഷി വള്ളത്തിൽ വീണ് ,ഇതു കണ്ടു യജമാനൻ തുഴ എടുത്തു പക്ഷിയെ തല്ലി , അതിന്റെ  കുറച്ചു തൂവൽ പൊഴിഞ്ഞു .


തീറ്റ കിട്ടാതെ പോയ പക്ഷിയെ നോക്കി ടോമി ഇരുന്നു, അപ്പോൾ പക്ഷി തന്റെ കൂട്ടിൽ ചെന്ന്  കുട്ടികൾക്ക് ആ സമുദ്രത്തിൽ  നിന്നും നേരെത്തെ പിടിച്ചു വച്ച മീനിനെ കൊടുത്തു, കുട്ടികൾ അത് കഴിച്ചില്ല.
ഇതു  കണ്ടു ടോമിക്ക് വിഷമമായി, ടോമി യജമാനൻ മൽസ്യം പിടിക്കാൻ വച്ചിരിക്കുന്നു തീറ്റ എടുത്തു 'അമ്മ  പക്ഷിക്ക് നേരെ വച്ചു , 'അമ്മ പക്ഷി തീറ്റ  കൊണ്ടുപോയി  കുഞ്ഞുങ്ങൾക്ക്  കൊടുത്തു , അവർ അത് ആർത്തിയോടെ കഴിച്ചു, ഇതു കണ്ടു ടോമി വളരെ സന്തോഷവാനായി .


വീണ്ടും 'അമ്മ പക്ഷി വന്നു, തീറ്റക്ക്  വേണ്ടിയല്ല , ചുണ്ടുകൾക്ക് ഇടയിൽ ധാരാളം മൽസ്യവുമായി, അത് മുഴുവൻ വള്ളത്തിൽ ഇട്ടു , ഇതു കണ്ടു യജമാനൻ വളരെ സന്തോഷവാനായി , താൻ മുഴുവൻ ദിവസവും കഷ്ടപെട്ടിട്ടിട്ടും കിട്ടിയത്തിലും കൂടുതൽ മീനാണ് പക്ഷി കൊണ്ടുവന്നത് .


എവിടെ  നമ്മൾ വെത്യസ്തരാകുമോ അവിടെ വലിയ മാറ്റം ലഭിക്കും, മറ്റുള്ളവർക്കു  നന്മ  ചെയുമ്പോൾ അതു  നമ്മിലും വന്നു ചേരും .

2018, മാർച്ച് 7, ബുധനാഴ്‌ച

Positive Or Negative

നമ്മൾ   നെഗറ്റീവാണോ  പൊസിറ്റീവാണോ എന്ന്  അറിയാൻ വളരെ ലളിതമായ ഒരു രീതി.


നമ്മുക്ക്  അറിയാവുന്ന  അഞ്ചു വെത്യസ്ഥ മേഖലയിൽ  ഉള്ള  വക്തികളെ കുറിച്ച് ചിന്തിക്കുക അപ്പോൾ നമ്മുടെ മനസ്സിൽ അവരെ കുറിച്ച് പോസിറ്റീവ്  ചിന്തയാ  വരുന്നത്  എങ്കിൽ താങ്കൾ പോസിറ്റീവ് വക്തിയാണ്  മറിച്ചു  നെഗറ്റീവ്  ചിന്തയാ  വരുന്നത്  എങ്കിൽ താങ്കൾ തികഞ്ഞ ഒരു നെഗറ്റീവ് വക്തിയാണ്.


മറ്റുള്ളവരെ  കുറിച്ച്  എന്ത്  ചിന്തികുന്നോ അതാണ് നമ്മൾ.


സ്വയം വില ഇരുത്തുക, പോസിറ്റീവാക്കാൻ ശ്രെമിക്കുക.