2016, നവംബർ 7, തിങ്കളാഴ്‌ച

ജീവിതത്തില്‍ വിജയിക്കാന്‍ ഇംഗ്ലീഷ് അവിശം ഇല്ല


അബ്ദു. അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ്‌ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.

ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു.

മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.

എന്നാല്‍...

"Tell me about yourself in english."

പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം. അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു.

"എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍."

"Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല."

എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു..കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു എത്തിയത് ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.

ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും. അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു. പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു.

മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു.

1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം.

അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു. അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്നു.

അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വില്ല്പന ചെയ്യും.

കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.

5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.

ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ് പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.

"ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?"

അബ്ദു: "ഇല്ല!"

പ്രതിനിധി:

"അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കേട്ടിപ്പടുക്കുകയാണെങ്കില്‍, ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്നു?

അബ്ദു: "അറിയാം!"

"ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നു...!!!"

________

ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം

2016, നവംബർ 1, ചൊവ്വാഴ്ച

സാൽമൺ മൽസ്യം


പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ? മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കകത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു. കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും. എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്.

ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും. അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്ക്കകത്ത് നിന്നുണ്ടായതാണ്.

എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്?? വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്?

ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല.

പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക. ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം? എന്താ കാരണം? പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്.

കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും. ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക്‌ വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ്ലാന്ടിക്ക്‌ സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും.

അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും.

അതിന് ശേഷം തലയടിച്ചു ചത്തു പോകും. ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും. ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും.

2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?


സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?

സിമ്പിൾ ....

1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക

2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക ...

3. ഇഷ്ട്ടമില്ലാത്തത ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക

4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക .

5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക .. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക

6.ക്ഷെമിക്കാൻ ശ്രമിക്കുക

7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും..

8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക.

9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക

New Play


ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌...

"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം"

"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ "ഉരുളക്കിഴങ്ങുകള്"‌ കൂടെ വെക്കണം.

എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ...! "

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

ടീച്ചർ തുടർന്നു.

"ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം".

കുട്ടികൾ പുതിയ കളി അംഗീകരിച്ചു.

കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

ടീച്ചർ നിശ്ചയിച്ച ദിവസമെത്തി.

"എന്തായിരുന്നു കുട്ടികളേ... ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ... ? " ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബാഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ദൈനംദിന ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: " മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും....?

അതുകൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കരുത്‌....

"ഇരുട്ടിനെ ഇരുട്ടിനെകൊണ്ട് നേരിടാനാവില്ല. പ്രകാശംകൊണ്ടു മാത്രമേ ഇരുട്ടിനെ നേരിടാൻ കഴിയൂ."

അതുപോലെ തന്നെ വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ഇല്ലായ്മ ചെയ്യാനാവില്ല. സ്നേഹം കൊണ്ടുമാത്രമേ വെറുപ്പിനെ ഇല്ലായ്മചെയ്യാൻ കഴിയൂ...

അതുകൊണ്ട് നിങ്ങൾ ആരെയും വെറുക്കരുത്. എല്ലാവരെയും സ്നേഹിക്കുക. എല്ലാവരോടും പുഞ്ചിരിക്കുക. എങ്കിൽ ഭാവിയിൽ പരാജയം എന്തെന്ന് നിങ്ങൾ അറിയുകയില്ല. നിങ്ങൾക്ക് നല്ലതുവരട്ടെ....

ഷൂ (shoe)


വഴികളിൽ എത്രയേറെ കല്ലുകൾ ഉണ്ടെങ്കിലും നല്ല ഒരു ഷൂ ഉണ്ടെങ്കിൽ അത് ധരിച്ചു കൊണ്ട് ആ വഴികളിലൂടെ ബുദ്ധിമുട്ട് കൂടാതെ നടക്കാൻ സാധിക്കുന്നു.

എന്നാൽ ആ ഷൂവിനകത്ത് ഒരു ചെറിയ കല്ല് ഉണ്ടെങ്കിൽ എത്ര നല്ല വഴിയാണെങ്കിലും കുറച്ചു ദൂരം പോലും നടക്കാൻ നാം വളരെയേറെ ബുദ്ധിമുട്ടുന്നു.

ഇതേപോലെ പുറത്ത് നിന്നും നമുക്കുണ്ടാവുന്ന വെല്ലുവിളികൾ കാരണമല്ല മറിച്ച് നമ്മുടെ അകത്ത് നിന്നുള്ള ദൗർബല്യങ്ങൾ കാരണം നാം പലപ്പോഴും പരാജയപ്പെട്ടു പോകുന്നു. ഈ കാലഘട്ടാത്തിലെ വളരെ അർത്ഥവത്തായ വാക്കുകൾ

അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്


വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു തുണ്ട് കടലാസിൽ ഒരു കുറിപ്പ് എഴുതി കെട്ടി തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്. ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു. എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്? നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾ അറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു ബേട്ടീ യേഹ് കാഗസ് പർ ക്യാ ലിഖാ ഹെ?... അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും ...എന്നാണ്... ഓകെ അങ്കിൾ ബൈ.. അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി. ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം. പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..? അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്. ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു മോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി. മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല. കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല.........

സാരമില്ല ഇത് വെച്ചോളൂ.. മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..

ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി. കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല. നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസുംഒരുതുള്ളി മഷിയും... എത്ര മഹത്തായ കാര്യമാണ് ചെയ്തത്... നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്....!!

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

Albert Einstein & Driver


പണ്ട് ആൽബർട്ട് ഐൻസ്റ്റീൻറെ ഒരു ദിവസം തുടങ്ങുന്നത് തിരക്കുകളോടെയായിരുന്നു. പലപ്പോഴും അദ്ദേഹത്തിനു ഒരു വേദിയിൽ നിന്നു മറ്റു വേദിയിലേക്കു പോകണമെങ്കിൽ മൈലുകൾ താണ്ടേണ്ടിയിരുന്നു. ഈ സ്ഥലങ്ങളിലെല്ലാം തൻറെ കാറിലായിരുന്നു യാത്ര....

ദോഷം പറയരുതല്ലോ... അദ്ദേഹത്തിൻറെ ഡ്രൈവർ അദ്ദേഹത്തിൻറെ വലിയ ഒരു ആരാധകനായിരുന്നു.......

വേഷത്തിലും ഭാവത്തിലും രൂപത്തിലും എല്ലാം ഐൻസ്റ്റീനെ അനുകരിച്ചു പോന്നിരുന്നു...

ഒരിക്കൽ അവർ പരിപാടികൾക്കായി രാവിലെ പുറപ്പെട്ടു. മൈലുകൾ താണ്ടിയുളള യാത്ര അദ്ദേഹത്തെ ക്ഷീണിതനാക്കി... അടുത്ത വേദിയിൽ പങ്കെടുക്കാൻ കഴിയാത്ത വിധം അദ്ദേഹം ക്ഷീണിതനായി.... ഒരക്ഷരം പോലും ഉരിയാടാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല... പക്ഷെ പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ പറ്റില്ല. കാരണം ഒട്ടുമിക്ക പണ്ഡിതരും ഇതിനുവേണ്ടി ആ യൂണിവേഴ്സിറ്റിയിൽ എത്തുന്നുണ്ട്... തൻറെ അവസ്ഥ അദ്ദേഹം തൻറെ ഡ്രൈവറോടു പറഞ്ഞു.

ഇതു കേട്ട അദ്ദേഹത്തിൻറെ ഡ്രൈവർ അദ്ദേഹത്തോടു പറഞ്ഞു... " സർ താങ്കൾക്കു പകരം ഞാൻ കയറട്ടെ... കൂടുതലായി ഒന്നും സംസാരിക്കില്ല... എത്രയോ വർഷങ്ങളായി താങ്കളുടെ കൂടെ നടക്കുന്ന ആളല്ലെ ഞാൻ... എനിക്കൊരവസരം തരൂ സർ....''

ഐൻസ്റ്റീനും വിശ്വാസമായിരുന്നു തൻറെ ഡ്രൈവറെ... കാരണം എന്നും എല്ലാ കാര്യങ്ങളും അവർ ചർച്ച ചെയ്യുമായിരുന്നു. അങ്ങനെ അദ്ദേഹം തൻറെ കോട്ട് അഴിച്ചു ഡ്രൈവർക്കു കൊടുത്തു...... വണ്ടി ഓടിച്ചത് ഡ്രൈവർ തന്നെ എത്താറായപ്പോൾ ഡ്രൈവറുടെ സീറ്റിൽ അദ്ദേഹവും ഇരുന്നു... സ്ഥലമെത്തി..... വളരെ വലിയ സ്വീകരണത്തോടെ ഐൻസ്റ്റീൻ വേഷം കെട്ടിയ ഡ്രൈവറെ അവർ ആനയിച്ചു സദസ്സിലിരുത്തി... പരിപാടികൾക്കു തുടക്കമായി.

അദ്ദേഹത്തിൻറെ പ്രസംഗത്തിനായി ജനങ്ങൾ ശ്വാസമടക്കിയിരുന്നു.... അദ്ദേഹത്തിൻറെ ഊഴം എത്തി. ഒരു കൂസലും ഇല്ലാതെ സദസ്സിനെ വണങ്ങി മൈക്കിനരുകിൽ എത്തി. പ്രസംഗം തുടങ്ങി. ജനം അതുവരെ കേൾക്കാത്ത ശാസ്ത്ര സത്യങ്ങൾ , അവർക്കു മനസ്സിലാകുന്ന രീതിയിൽ അവർക്കു മുന്നിൽ നിരത്തി... അതു കേട്ട് ജനങ്ങളുടെ ഇടയിൽ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരുന്ന യഥാർത്ഥ ഐൻസ്റ്റീൻ പോലും ഞെട്ടിപ്പോയി. അവസാനമായി വലിയ കൈയ്യടി.... ഇതു കണ്ട് അസൂയാലുക്കളായ കുറെ ചിന്തകർ കുഴക്കുന്ന കുറെ ചോദ്യവുമായി അദ്ദേഹത്തിൻറെ ചുറ്റും കൂടി.. ഇതു മനസ്സിലാക്കി അദ്ദേഹം ഭയം ഒട്ടും പുറമെ കാണിക്കാതെ ചോദ്യങ്ങളെ ധൈര്യപൂർവ്വം നേരിട്ടു.... ആദ്യ ചോദ്യം കരുതിക്കൂട്ടിത്തന്നെ കഠിനമായ ഒന്ന് അവർ ചോദിച്ചു.

ഇതുകേട്ട് സദസ്സിനെ നോക്കി അദ്ദേഹം ഉച്ചത്തിൽ ചിരിച്ചു..........

ഹഹഹ... ഇത്രയും നിസ്സാരമായ ചോദ്യമാണോ നിങ്ങൾ എനിക്കുവേണ്ടി കണ്ടു പിടിച്ചത്.. സദസ്സിനെ നോക്കി അദ്ദേഹം പറഞ്ഞു..... ഇത് എൻറെ ഡ്രൈവർ പോലും പറയും... ഇതുകേട്ട് ബുദ്ധിജീവികൾ ആകാംക്ഷയോടെ സദസ്സിലേക്കു നോക്കി. ഇതു കണ്ട്, ഒരു മൂലയിലിരുന്ന സാക്ഷാൽ ഐൻസ്റ്റീൻ സ്റ്റേജിൽ വന്ന് ആ ചോദ്യത്തിനു മറുപടികൊടുത്തു.... ഇതു കേട്ട് എല്ലാവരും തലതാഴ്ത്തിയിരുന്നുപോയി... ആരും പിന്നീട് ഒരു ചോദ്യവും ചോദിച്ചില്ല... അവർ ആ സ്വീകരണവും ഏറ്റുവാങ്ങി സന്തോഷത്തോടെ നീങ്ങി......

ബുദ്ധിയും മനസ്സാന്നിദ്ധ്യവും കരളുറപ്പും ഉളളവനു ജീവിതത്തിൽ ഏതു വിഷമഘട്ടവും തരണം ചെയ്യാം എന്നതിനുളള തെളിവാണിത്...

അപവാദം


അപവാദം

~~~~~~~

അയൽക്കാരനെക്കുറിച്ച്‌ അപവാദം പറഞ്ഞതിൽ മനസ്താപം തോന്നിയ ഒരാൾ ഗുരുവിനെ സമീപിച്ച്‌ പരിഹാരക്രിയ ആരാഞ്ഞു. അദ്ദേഹത്തോട്‌ ഗുരു പറഞ്ഞു :

" ആദ്യം നിങ്ങൾ ഒരു സഞ്ചി നിറയെ തൂവലുമായി അങ്ങാടിയിലേക്ക്‌ പോവുക. അവിടെ വച്ച്‌ സഞ്ചി തുറന്ന് മുഴുവൻ തൂവലും പുറത്തുകളഞ്ഞ്‌ തിരിച്ചു വരിക. "

ഗുരുവിന്റെ ഉപദേശം അനുസരിച്ച്‌ ആ മനുഷ്യൻ, അങ്ങാടിയുടെ മദ്ധ്യത്തിൽ തൂവലുകൾ തുറന്നുവിട്ട്‌ സഞ്ചിയുമായി തിരിച്ചുവന്നു.

" പരിഹാരക്രിയ പുർത്തിയായി ഞാൻ തിരിച്ചു വന്നിരിക്കുന്നു. "

അയാൾ ഗുരുവിനോട്‌ പറഞ്ഞു.

" ഇല്ല. തിര്നിട്ടില്ല. " ഗുരു പറഞ്ഞു.

" ഇനി പോയി തുറന്നു വിട്ട തൂവലുകളെല്ലാം സഞ്ചിയിലാക്കി തിരിച്ചുവരിക. "

തൂവൽ സഞ്ചിയിലാക്കാൻ അങ്ങാടിയിലേക്ക്‌ പോയ ആ മനുഷ്യനു, പറക്കാതെ കുടുങ്ങി നിന്ന ഒന്നോ രണ്ടോ തൂവലല്ലാതെ കിട്ടിയില്ല. നിരാശനായി തിരിച്ചുവന്ന അയാളോട്‌ ഗുരു പറഞ്ഞു.

" പറഞ്ഞു കഴിഞ്ഞ അപവാദങ്ങൾ ഇതു പോലെയാണു. അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. പറയപ്പെട്ട മനുഷ്യൻ മാപ്പ്‌ തന്നാൽപ്പോലും ആ അപവാദം നിങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ അന്തരീക്ഷത്തിൽ പറന്നു നടക്കും. അതുകൊണ്ട്‌ നാവിനെ സൂക്ഷിക്കുക. അപവാദം പറയുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടുക. "

രാജാവും ഉപദേശകനും


ഒരു രാജാവ് അദ്ദേഹത്തിന്റെ ഉപദേഷകന്റെ കൂടെ കാട്ടിലൂടെ നടക്കുകയായിരുന്നു. യാത്രക്കിടയിൽ കരിക്ക് ചെത്തി കുടിക്കുകയായിരുന്ന രാജാവിന്റെ വിൽ തുമ്പ് അറ്റുപോയി വേദന കൊണ്ട് പുളയുന്ന രാജാവിനോട് സാരമില്ല പ്രഭൂ എല്ലാം നല്ല ദിനായിരിയിക്കുമെന്ന് ഉപദേഷകൻ ആശ്വസിപ്പിച്ചു രാജാവിന്ന് ആ വാക്ക് തീരെ ദഹിച്ചില്ല കോപം കൊണ്ട് അദ്ദേഹം കുറച്ചു. രാജാവ് അടുത്തു കണ്ട പൊട്ടക്കിണത്തിൽ തള്ളിയിട്ടു അടുത്ത ദിവസം രാജാവ് കൊടുംകാട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു. ആ സമയത്ത് ഒരു സംഘം കാട്ടു മനുഷ്യർ അദ്ദേഹത്തെ പിടികൂടി നരഭലിക്കായി ഒരാളെ തേടി നടക്കുകയായിരുന്നു അവർ രാജാവിനെ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടു. ഉടനെ കാട്ടു മൂപ്പൻ എത്തി രാജാവിനെ അടിമുടി പരശോദിച്ചു. നരഭലിക്കായി കൊണ്ടുവന്നവന്റെ വിരൽ അറ്റുപോയിരിക്കുന്നതായ് കണ്ടു വൈകല്യം ഉള്ള ഒരാളെ നരഭലിക്ക് യോചിക്കില്ലാന്ന് പറഞ്ഞ് രാജാവിനെ അവർ വെറുതെ വിട്ടു. പെട്ടന്നാണ് രാജാവിന്ന് തന്റെ ഉപദേഷകന്റെ വാക്കുകൾ ഓർമ വന്നത്. ഉടനെ രാജാവ് ആ പെട്ട കിണറിന്റെ അരികിലെത്തി ഉപദേഷകനെ പുറത്ത് എടുത്ത് മാപ്പ് പറഞ്ഞു. പക്ഷെ ഉപദേഷകന്റെ മറുപടി ഇപ്രകാരമായിരുന്നു. മാപ്പ് ചോദിക്കേണ്ട കാര്യമൊന്നും ഇല്ല പ്രഭൂ ഒരു കണക്കിന് എന്നെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടത് നന്നായി അല്ലങ്കിൾ അവർ എന്നെ നരഭലിക്ക് തെരഞ്ഞെടുക്കുമായിരുന്നു.

ഓട്ടകുടം


ഒരു ഗ്രാമത്തില്‍ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.

ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.

അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....

"ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ"

മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു......

"ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ"

ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.

മുത്തശ്ശി തുടര്‍ന്നു.

"നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു"

"അതറിഞ്ഞു കൊണ്ട് ഞാന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു"

"ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്".

ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ഓട്ട കുടത്തിന് മനസ്സിലായി...

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരി ക്കുന്നത്? (Hornbill Story)


പലർക്കും അറിയാത്ത ഒരു വലിയ സത്യം.....അപ്രതീക്ഷിതമായൊരു ചോദ്യം.....☺

എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരി ക്കുന്നത്..??.. 😉 😉 😉

പല ഉത്തരങ്ങളും പറഞ്ഞു..

മഴ കാത്തിരിക്കുന്നതുകൊണ്ട്,, 😉 😉

വംശനാശം സംഭവിക്കുന്നതു കൊണ്ട്,,,, 😊 😊

അങ്ങനെ പലതും..

എല്ലാം കേട്ടതിനു ശേഷം ചോദ്യകർത്താവ് പറഞ്ഞു തുടങ്ങി.. 😉 😉

നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്... 😍 😍 😍

അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയതെന്നു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും

തോന്നിയില്ല..😅😅😅

എന്നാൽ കാര്യങ്ങൾ വിശദീകരീച്ചപ്പോൾ ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നു്.. 😃 😃 😃

ഒട്ടേറെ നൊമ്പരത്തോടെയും.......😅😅 😂 😂

സാധാരണ പക്ഷികളും🐤 🐥 🐥 🐧 🐧 മ്യഗങ്ങളും 🐤🐤🐤🐤🐤 പോളിഗാമിയാണ്..

🐎

അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ..😃😃

.

എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ, അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ..😅😅 വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു..😃😃

പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽ നിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും..😉😉

കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക തേടിനടന്ന് ഭക്ഷണം കൊണ്ടുവന്ന് പെൺ പക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും..

മുട്ട വിരിഞ്ഞ് കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും..

ഉടൻ തന്നെ ആൺപക്ഷി വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മയേയും മക്കളെയും സ്വതന്തരാക്കുകയും ചെയ്യും..

ഒരുപക്ഷേ ഇര തേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരീച്ചു പോയാൽ അമ്മക്കിളി യും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും..

നിശബ്ദമായ ഒരു തേങ്ങലോടെ മാത്രമേ എനിക്കിത് കേട്ടിരിക്കാൻ കഴിഞ്ഞുള്ളൂ...😅😅😅

മനസിൽ ഒരു നെരിപ്പോട് എരീയുന്ന പ്രതീതി.

വഴിക്കണ്ണുമായി അച്ചനെ കാത്തിരിക്കുന്ന ഒരമ്മയും വിശന്ന് കരഞ്ഞ് തളർന്ന ആ കുഞ്ഞുങ്ങളും എൻെറ മനസിലുണ്ടാക്കിയ നീറ്റൽ പറഞ്ഞറിയിക്കാനാകില്ല..

കുഞ്ഞുങ്ങൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് വേഴാമ്പൽ എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കൽപ്പം നമുക്ക് കാട്ടി തരുന്നത്..😃😃

ഇവരുടെ സ്നേഹം നമ്മെ പഠിപ്പിക്കുന്നത് എത്രയോ വലിയ പാഠമാണ്..😉😉

നാം നിസ്സാരമെന്നും ചെറുതെന്നും കരുതി ഒഴിവാക്കുന്ന പലതിലും പാഠങ്ങളുണ്ട്..😀😀

ആരും ഒന്നൂം ചെറുതല്ല.😃😃

അവയിലെ നന്മയേയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞ് മാതൃകയാക്കുന്നതല്ലേ മാനവികത.

..

നെഞ്ചിലേറ്റി നടക്കാൻ ഇഷ്ടപ്പെടുന്ന ചില അസ്വസ്ഥതകൾ എല്ലാവരിലുമുണ്ട്...😃😃😃😃

അതിലൊന്നാകട്ടേ ഈ വേഴാമ്പലും🐦🐦🐦🐦🐦

പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു


പത്തായത്തിൽ നെല്ല് നിറച്ചു കഴിഞ്ഞപ്പോഴാണ് വാച്ച് നഷ്ടപ്പെട്ട കാര്യം കൃഷിക്കാരന് മനസിലായത്.പഴയതായിരുന്നെങ്കിലും വിവാഹവാച്ച് ആയിരുന്നതിനാൽ അതിനോട് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു.പത്തായത്തിൽ മുഴുവൻ തിരഞ്ഞെങ്കിലും വാച്ച് കണ്ടെത്താനായില്ല. അവസാനം റോഡിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് പറഞ്ഞു "പത്തായത്തിൽ വീണുപോയ എന്റെ വാച്ച് തപ്പി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സമ്മാനം നല്കും" സമ്മാനം എന്നു കേട്ടപ്പോൾ എല്ലാവരും കൂടി പത്തായത്തിനകത്തേക്കു ഓടിക്കയറി. കുറെ സമയം അവിടെയെല്ലാം നോക്കിയെങ്കിലും വാച്ച് കണ്ടെത്താനായില്ല.എല്ലാവരും തിരച്ചിൽ അവസാനിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു "എനിക്കൊരവസരം തരുകയാണെങ്കിൽ വാച്ച് കണ്ടു പിടിക്കാം" കൃഷിക്കാരൻ സമ്മതിച്ചു അല്പ സമയം കഴിഞ്ഞ് പുറത്തു വന്നപ്പോൾ അവന്റെ കൈയിൽ വാച്ച് ഉണ്ടായിരുന്നു. കുഷിക്കാരന് അത്ഭുതമായി. "കുറെപ്പേർ ശ്രമിച്ചിട്ട് നടക്കാത്തത് എങ്ങനെയാണ് ഒറ്റയ്ക്ക് സാധിച്ചത്?" അയാൾ ചോദിച്ചു. " ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അല്പസമയം ശാന്തനായി അവിടെ ഇരുന്നു. ആ നിശബ്ദതയിൽ വാച്ചിന്റെ സൂചിയുടെ ടിക്ക് ടിക്ക് ശബ്ദം കേട്ടു " കുട്ടി പറഞ്ഞു.

ജീവിതത്തിൽ വിജയിക്കണമെങ്കിൽ ശാന്തത നിറഞ്ഞ ഒരു മനസ് അനിവാര്യമാണ്.ശാന്തമായ ഹൃദയത്തോടെ എടുക്കുന്ന തീരുമാനങ്ങളാണ് വിജയത്തിൽ എത്തുന്നത്.

"പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു

അകാലനര


അകാലനരയുടെ പാരമ്പര്യമുള്ളവർ അതിന്റെ പ്രതിവിധികൾ നേരത്തെ തന്നെ ചെയ്തു തുടങ്ങിയാൽ നല്ല ഫലം ലഭിക്കുന്നതാണ്.

-നെല്ലിക്ക തൈരിലരച്ച് തലയിൽതേക്കുക

-കറിവെപ്പിലയിട്ട് മുറുക്കിയ എണ്ണ കാച്ചിത്തേക്കുക

-കീഴാർ നെല്ലി താളിയാക്കി തേക്കുക

-ഉണക്കനെല്ലിക്ക കുരു നീക്കിയത് എണ്ണ കാച്ചി തേക്കുക

-വേപ്പിൻ പശ കയ്യണ്ണിനീരിലരച്ച് എണ്ണ കാച്ചി തേക്കുക

-സവാള നീര് പുരട്ടുക

-തേയില വെള്ളം കൊണ്ട് മുടി കഴുകുക

-കയ്യണ്ണി അരച്ചു തലയിൽ തേക്കുക

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

www .സുന്നത്തു വർക്ക് .കോം


അബുക്ക യുടെ ജോലി സുന്നത്തു ചെയ്കയാണ് , ഇപ്പോൾ എല്ലാരും ആശുപത്രയിലായാണ് സുന്നത്തു ചെയ്യാൻ പോകുന്നത് , അതു കൊണ്ട് അബുക്കയ്ക്കു കാര്യമായി പണി ഒന്നും ഇല്ല , മകൻ നടത്തുന്ന കടയിലെ വരുമാനം കൊണ്ട് കുടുംബം കഴിഞ്ഞു പോകുന്നു .

"ബാപ്പാ ഇങ്ങൾ വീട്ടിൽ കുത്തിയിരിന്നാൽ ഒരു പണിയും നടക്കില്ല, നമ്മുക്ക് ടീവി യിൽ പരസ്യം കൊടുകാം , ആധുനിക രീതിയിൽ സുന്നത്തു ചെയ്തു കൊടുക്കും എന്ന് "

അബുക്ക മോനെ ഒരാട്ട്‌ വച്ചു കൊടുത്തു " പോടാ , ടീവിയിൽ പരസ്യം കൊടുക്കണം എങ്കിൽ കുടുംബം വിൽക്കണം " അക്കാര്യം അവിടെ തീർന്നു .

കുറെ ദിവസം കഴിഞ്ഞു സൂര്യ ടീവിയിൽ പരസ്യം കണ്ടു ഹുസൈൻ കുഞ്ഞു ചാടി എണിറ്റു www .സുന്നത്തു വർക്ക് .കോം !!! ഹുസൈൻ കുഞ്ഞു ബാപ്പാനെ നോക്കി അലറി " ബാപ്പ , ഞാൻ പറഞ്ഞപ്പോൾ ഇങ്ങള്‌ കേട്ടില്ല , പോയി മരി , ദേ ആണുങ്ങള് പരസ്യം

കൊടുത്തിരിക്കുന്നു ഡബ്ലിയു ഡബ്ലിയു ഡബ്ലിയു . സുന്നത്തു വർക്ക് .കോം

ഇംഗ്ലീഷ് പറഞ്ഞാൽ www..sunnetwork.com

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

Story of a Crow (കാക്കയുടെ കഥ)


ഒരു വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.

എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....

''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...''

കാക്ക ചിന്തിച്ചു....

''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''

തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.

''ഓ...തീര്‍ച്ചയായും.''

അരയന്നം പറഞ്ഞു, ''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''

''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''

കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.

തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,

''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.

''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''

പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.

അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ കൂടി നില്‍ക്കുന്നതു കണ്ടു.

ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.

''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.

'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.

''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''

'' താങ്കളാണ്,താങ്കള്‍ മാത്രമാണ്, ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''

മയില്‍ പറഞ്ഞു, ''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''

'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''

''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''

''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''. ''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''

ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം. നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.

സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.

ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.

ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.

നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.

അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ആനയും ഉറുമ്പും (Ant & Elephant Story)


ആനയും ഉറുമ്പും മംഗലാപുരം പോകാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി .. ട്രെയിൻ കാത്തിരിക്കുന്ന സമയത് ആന ഉറുമ്പിനോട് പറഞ്ഞു

" ഈ മലബാർ എക്സ്പ്രസ്സ് ഞാൻ റെയിൽവേക്ക് വാങ്ങി കൊടുത്തതാണ്" ഉറുമ്പ് വിശ്വസിച്ചില്ല .. അവസാനം അവർ 1000 രൂപക്ക് ബെറ്റ് വെച്ചു

കുറച്ചു കഴിഞ്ഞു റെയിൽവേ അനൗൺസ്‌മെന്റ് വന്നു ...

" യാത്രിയൂം കൃപയാ നാം കിജിയെ.. ഗാടി നമ്പർ 6629 മലബാർ എക്സ്പ്രസ്സ് 'ആനേ കി സംഭാവനാ' ഹേ"

☺☺☺☺

അങ്ങനെ 1000 രൂപ ആനക്ക് കിട്ടി

പ്രണയം


എനിക്ക് പ്രണയിക്കാന് പറ്റിയ ഒരാളെ ഞാന് എങ്ങനെ കണ്ടെത്തും ? ഒരു പെണ്കുട്ടി സന്യാസിയോട് ചോദിച്ചു ...

സന്യാസി : നാളെ പുന്തോട്ടത്തില്‍ ചെന്ന് നിനക്ക് ഇഷ്ട്ടം ഉള്ള ഭംഗി ഉള്ള ഒരു പൂ പറിച്ചു കൊണ്ട് വരൂ ...

പെണ്കുട്ടി പോയി പിറ്റേ ദിവസം വെറും കൈയോടെ വന്നു എന്നിട്ട് സന്യാസിയോട് ... ഞാന് ഭംഗി ഉള്ള എനിക്ക് ഇഷ്ട്ടപെട്ട ഒരു പൂവിനെ കണ്ടു .. അതിലും ഭംഗി ഉള്ള പൂ അനേഷിച്ചു നടന്നു ഞാന് അതിലും ഭംഗി ഉള്ള പൂവിനെ കിട്ടിയില്ല ..എനിക്ക് ഇഷ്ട്ടപെട്ട പൂ പറിക്കാന് തിരിച്ചു വന്നപ്പോള് വേറെ ഒരാള് ആ പൂ പറിച്ചു കൊണ്ട് പോയിരുന്നു ...

സന്യാസി : ഇതു പോലെ ആണ് പ്രണയവും ... നമുക്ക് ഇഷ്ട്ടം ഉള്ള ആള് നമ്മുടെ മുന്നില് ഉണ്ടാവും പക്ഷെ അതിലും നല്ലത് നോക്കി നമ്മള് അനേഷിച്ചു നടക്കും കിട്ടാതെ ആകുപ്പോള് നമ്മള് തിരിച്ചു ഇഷ്ട്ടം ഉള്ള ആളുടെ അടുത്ത് വരാന് നോക്കും അപ്പോഴേക്കും അയാളെ വേറെ പെണ്കുട്ടി സ്വന്തം ആകിയിരിക്കും ....

2016, ജൂൺ 15, ബുധനാഴ്‌ച

അച്ചനും മകനും


ഒരു ദിവസം , കൃഷിക്കാരനായ അച്ചനും മകനും കുടി അവരുടെ കഴുതെയും കുട്ടി പട്ടണത്തില്‍ പോകാന്‍ തുടങ്ങി, കുട്ടി കഴുത പുറത്തു ഇരുന്നു , അച്ചന്‍ കൂടെ നടന്നു അവര്‍ അങ്ങനെ ഒരു ഇട വഴയില്‍ ചെന്നപ്പോള്‍ ഒരു ഗ്രാമ വാസിയെ കണ്ടു , അയാള്‍ കുട്ടിയോട് പറഞ്ഞു നാണമില്ലേ നിനക്ക് , നിന്‍റെ അച്ഛനെ നടത്തുന്നു , നീ കഴുത പുറത്തു ഇരുന്നു സുഗികുന്നു. അത് കേട്ട് കുട്ടി ഇറങ്ങി അച്ചന്‍ കഴുത പുറത്തു കയറി യാത്രയായി അങ്ങനെ കുറെ ചെന്നപ്പോള്‍ ഒരു അപരിചിതനെ കണ്ടു അയാള്‍ പറഞ്ഞു " പ്രായം ഉള്ള മനുഷ്യ നിങ്ങള്‍ സ്വാര്‍ത്ഥന്‍, കുട്ടിയെ നടത്തിയിട്ട് , കഴുത പുറത്തു കയറി ഒറ്റക് ഇരുന്നു യാത്ര ചെയുന്നു.

അങ്ങനെ അച്ചന്‍ മകനും കുടി കഴുത പുറത്തു കയറി ഇരുന്നു യാത്ര ചെയ്യാന്‍ തുടങ്ങി..കുറെ മുന്‍പ്പോട്ടു ചെന്നപ്പോള്‍ എതിരെ വരുന്ന സ്ത്രീ ഇതു കണ്ടിട്ട് " നിങ്ങള്‍ അച്ഛനും മകനും ഇത്രേം ദുഷ്ടന്‍മാര്‍ അയയി പോയലോ കഷ്ടം, ഒരു പാവം മൃഗം അതിനെക്കാള്‍ ഭാരം ഉള്ള നിങ്ങള്‍ക്ക് അതിന്റെ മുകളില്‍ കയറി ഇരുന്നു യാത്ര ചെയ്യാന്‍ എങ്ങനെ തോന്നി"

ഇതു കേട്ട് അവര്‍ രണ്ടുപേരും കഴുത പുറത്തും നിന്നും ഇറങ്ങി, കഴുതയുടെ കാല്‍ രണ്ടും കെട്ടി, അടുത്തുള്ള മരത്തില്‍ നിന്നും നിളമുള്ള കമ്പ് വെട്ടി എടുത്തു, അതില്‍ കഴുതയുടെ കെട്ടിവെച്ച കാല്‍ ചേര്‍ത്തു. രണ്ടു പേരുടെയും തോള്ളില്‍ വച്ച് അവര്‍ യാത്രയായി.അങ്ങനെ വളരെ വെള്ളം ഉള്ള നദിയുടെ മുകളില്‍ കുടി യുള്ള പാലത്തില്‍ കയറി . പാലത്തില്‍ കയറിയപ്പോള്‍ തുങ്ങി കിടന്ന കഴുത താഴെ വെള്ളം കണ്ടു പേടിച്ചു അത് കുതറി അപ്പോള്‍ അവരുടെ തോളില്‍ നിന്നും കമ്പ് തെന്നി പോയി, കഴുത നദിയില്‍ വീണു, കാലുകള്‍ കെട്ടി വച്ചത് കാരണം കഴുതയ്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല, അങ്ങനെ നിന്താന്‍ കഴിയാതെ കഴുത വെള്ളത്തില്‍ താഴ്ന്നു പോകുന്നതു അവര്‍ക്ക് നോക്കി നിലക്കാനെ കഴിഞ്ഞുയുള്ളൂ.

കുറച്ചു നേരം രണ്ടു പേരും വളരെ നിശബ്ദരായി നിന്നും, അച്ചന്‍ മകനോട്‌ പറഞ്ഞു " മകനെ , നമ്മള്‍ ഇന്നു വിലപ്പെട്ട ഒരു കാര്യം പഠിച്ചു, നമ്മള്‍ മറ്റുലോര്‍ടെ വാകുകള്‍ കേട്ട് അത് അനുസരിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടു നമ്മള്‍ക് നമ്മള്‍ടെ കഴുത നഷ്ടംമായി".

2016, ജൂൺ 5, ഞായറാഴ്‌ച

Story of Anu


അനു അവള്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്, അവള്‍ക് പഠിത്തത്തില്‍ വലിയ താല്പര്യമില്ല, അവള്‍ടെ അമ്മ എപ്പോഴും പറയും ഒരു കല്യാണം കഴിക്കാന്‍ വേണ്ടി എങ്കിലും പടിക്ക്. അവള്‍ടെ മനസ്സില്‍ ഒരു കല്യാണം കഴിച്ചാല്‍ പിന്നെ പടികണ്ട എന്നുള്ള തോന്നല്‍ തോന്നി തുടങ്ങി.

അവള്‍ടെ ബെസ്റ്റ് ഫ്രണ്ട് അറുപതിയന്ജ്ജു വയസ്സുള്ള സാറ അമ്മച്ചിയാണ്, എന്നും ക്ലാസ്സ്‌ കഴിഞ്ഞു വന്നു സാറ അമ്മച്ചിയെ കാണാന്‍ പോകും, അമ്മച്ചിടെ മക്കള്‍ എല്ലാം വിദേശത്താണ്, കൃഷിയാണ് അമ്മച്ചിയുടെ വിനോദം.അത് എല്ലാര്ക്കും കൊടുകുക അവിടെ ചെന്നാല്‍ എന്തെങ്കിലും ഒക്കെ കഴിക്കാന്‍ കൊടുക്കും അവള്‍ക് , പിന്നെ അമ്മച്ചിയുടെ സന്തോഷം വിഷമം എല്ലാം പറയുന്നത് അവളോട്‌ ആണ്.

അമ്മച്ചിയുടെ വിഷമം ഇപ്പോള്‍, മുത്ത മകന്‍ സോജന്‍ വിവാഹ ബന്ധം വേര്‍പെട്ടു നില്കുവ, അവനു ഒരു പെണ്ണ് വേണം , അമ്മച്ചിയുടെ കഴിവ് പോലെ അമ്മച്ചി പല ആലോചനകളും നോകുന്നുണ്ട്‌.

ഒരു ദിവസം പതിവ് പോലെ അവള്‍ അവിടെ ചെന്ന്

അമ്മച്ചി " അനു , സോജന്‍ ഇന്നു രാവിലെ വന്നു"

അനു " കല്യാണം വലതുമായോ "

അമ്മച്ചി " ഇല്ല" " ഡാ സോജ നീ ഇങ്ങോട്ട് വന്നെ"

അപ്പോള്‍ സോജന്‍ ഹാളിലോട്ടു വന്നു ഒരു ഉറക്ക ചുവയോടു കുടി

സോജന്‍ " അനു, നിന്റെ ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോകുന്നു"

അനു " കുഴപ്പമില്ല "

പിന്നെ ഓരോ കുശലം പറഞ്ഞു ഇരുന്നു, അപ്പോള്‍ അമ്മച്ചി അവള്‍ക് കുറച്ചു മിട്ടായി കൊണ്ടു കൊടുത്തു , എന്നിട്ട് അവള്‍ടെ അടുത്ത് ഇരുന്നു.

അനു " ഞാന്‍ സോജന്‍ ചേട്ടന് ഒരു കല്യാണം ആലോചികട്ടെ "

അമ്മച്ചി " ഏതാ പെണ്ണ്"

അനു ' ഞാന്‍ , എനിക്ക് സമ്മതംമാണ് " അവള്‍ ഇതു പറഞ്ഞു തല താഴ്ത്തി

അമ്മച്ചി & സോജന്‍ പൊട്ടി ചിരിക്കുകയാണ്...അവര് ചിരി നിര്‍ത്തുന്നില്ല....

അമ്മച്ചി " പതിനാറു തികയാത്ത നിയാണ് നാല്‍പതു വയസുള്ള സോജനെ കെട്ടാന്‍ പോകുന്നെ " പിന്നെ അമ്മച്ചി കൈകൊട്ടി ചിരിച്ചു കൊണ്ടേ ഇരിന്നു.

പത്താം ക്ലാസ്സ്‌ പടികാതിരികാന്‍ ഉള്ള അവസാനത്ത പയറ്റും പരാജയപ്പെട്ടു, അടുത്ത ഐഡിയ തപ്പിയെടുകാനായി പരിശ്രെമിച്ചു കൊണ്ടേ ഇരിക്കുന്നു.

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച


അഹങ്കാരത്തിന്‍റെ ലക്ഷണങ്ങൾ

1.പെട്ടെന്ന് കോപിക്കുന്നു

2.മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല

3.എനിക്കെല്ലാംഅറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു!

4.തന്‍റെ കഴിവിലേക്കും , നേട്ടങ്ങളിലേക്കും,, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.

5.വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു!

6.വിമര്‍ശകരില്‍ നിന്ന് അകന്നു പോകും

7.വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും

8.ക്ഷെമിക്കാന്‍ സാധിക്കില്ല

9.തിരുത്തലുകള്‍ സ്വീകരിക്കില്ല

10. വിധേയപ്പെടില്ല

11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു

12.സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല

13.സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍ കുടുങ്ങിക്കിടക്കും

14.ദൈവത്തില്‍ ആശ്രെയിക്കില്ല

15.മറ്റുള്ളവരെ പുച്ഛം പറഞ്ഞും,താഴ്ത്തികെട്ടി സംസാരിച്ചും നടക്കും

16.തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.

17.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു

18.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല

19.തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു

20.ഏതെങ്കിലും ദുശീലത്തിന് അടിമയായിരിക്കും

21.തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.

22.വീരവാദം മുഴക്കുന്നു.

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍

"എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല"

"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു"

"ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ"

"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല"

"നിനക്ക് എന്നെ ശരിക്കും അറിയില്ല"

"ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്"

"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം"

"ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം" എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ"

"നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ"

മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഫുൾ മാർക്ക് കിട്ടുന്നവർ ചിന്തിക്കുക, മാറ്റം വരുത്തുക ,.

2016, ഏപ്രിൽ 10, ഞായറാഴ്‌ച

John D Rockfeller


ജോൺ ഡി റോക്ക്ഫെല്ലെർ തന്റെ 16 - വയസ്സിൽ ക്ലാർക്ക്കായി ജോലി തുടങ്ങി അന്ന് ₹3.75 ആണ് അദേഹത്തിന്റെ ഒരു ആഴ്ച ശമ്പളം , അതിൽ 20% വരുമാനം മാകും , 50% പള്ളയിൽ ദശാംശം കൊടുക്കും ബാക്കി 30% ജീവിക്കാൻ ഉപയോഗിക്കും . പിന്നിട് അദേഹം ഓയിൽ വ്യാപാരം തുടങ്ങി , അങ്ങനെ അദേഹം സ്റ്റാൻഡേർഡ് ഓയിൽ എന്നാ അമേരിക്കയിലെ വലിയ എണ്ണ കമ്പനി തുടങ്ങി

2016, മാർച്ച് 29, ചൊവ്വാഴ്ച

റോഡിൻറെ വലത് വശം ചേർന്ന് നടകണം


ചെറുപ്പം മുതൽ നമ്മൾ പഠിച്ചിട്ടു ഉണ്ട് റോഡിൻറെ വലത് വശം ചേർന്ന് നടകണം , അങ്ങനെ ഒരു ദിവസം റോഡിൽ കുടി വലതു വശം ചേർന്ന് നടകുമ്പോൾ, എതിരെ ഒരു ലോറി റോഡ്‌ തെറ്റിച്ചു എന്നെ ഇടിച്ചു തെറിപ്പികാൻ ആയി വരുന്നു , ഞാൻ നടകുന്നത് വളരെ ശരിയായാണ് , പക്ഷെ ഇങ്ങനെ മുന്പ്പോട്ട് പോയാൽ ലോറി എന്നെ തെറിപ്പിച്ചു കൊണ്ടുപോകും , ഞാൻ ലോറി എന്നെ മുട്ടാതെ ഇരിക്കാനായി ഓടി മാറി.

ചിലർ ഇതു പോലെ ഏതു പ്രശ്നം വന്നാലും ഞാൻ ശരിയാ എന്നും പറഞ്ഞു അവർ നിൽകും , നമ്മൾ സാഹചര്യം അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പടികണം

2016, മാർച്ച് 26, ശനിയാഴ്‌ച

The Best Real Life Motivational Story – Károly Takács


Károly Takács രാജ്യത്തെ മികച്ച പിസ്റ്റൾ ഷൂട്ടർ ആയിരുന്നു 1938 (- 28 വയസ്സ്) . പ്രധാന ദേശീയ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച വിജയം നേടി. ഒളിമ്പിക് ഗോൾഡ്‌ നേടുക എന്നുള്ളത് ആയ്യിരുന്നു അവന്റെ ലക്ഷ്യം , അതിനു വേണ്ടി വർഷങ്ങൾ കഠിനമായി അവൻ പരിശിലിച്ചു.

1940 ടോകിയോ ഒളിമ്പിക് ഗെയിംസ് സ്വർണ മെഡൽ നേടാനുള്ള എല്ലാ സദ്യതയും ഉണ്ട് ...പക്ഷെ എല്ലാ സ്വപ്നങ്ങൾ ഒരു ദിവസം പൊടിയായ്തീരുന്നു. കരസേനാ പരിശീലനം സമ്മേളനത്തിൽ വച്ച് തന്റെ വലതു കയ്യിൽ ഗ്രനേഡ് ഇരുന്നു പൊട്ടിത്തെറിച്ച് തന്റെ ഷൂട്ടിങ് കൈ നഷ്ടമായി , അങ്ങനെ തന്റെ ഒളിമ്പിക് സ്വപ്നം അവസാനിപ്പിച്ചു. ഇനി അവന്റെ മുൻപിൽ രണ്ടു വഴി മാത്രം ഒന്നുകിൽ നഷ്ടം ഓർത്തു കരയുക അല്ലെങ്കിൽ വിഷമിച്ചു ഇരികുക .പകരം അവൻ മനോഹരമായ തന്റെ സ്വപ്നം റിയാലിറ്റി പരിവർത്തനം വഴികൾ നോക്കി.

ആശുപത്രിയിൽ ഒരു മാസം താമസിച്ച ശേഷം, അവൻ തന്റെ ജീവിതത്തിന്റെ ബാക്കി തനിക്കായിട്ടും തന്റെ ഒളിമ്പിക് സ്വപ്നം നിലനിർത്തി. അവൻ ദൃഢനിശ്ചയം മനോഭാവം ഉണ്ടായിരുന്നു വിജയിപ്പിക്കാൻ.അവൻ ഇടതു കൈ നിന്ന് ഷൂട്ടിംഗ് പ്രായോഗികമാക്കാൻ തീരുമാനിച്ചു.അവൻ സാധ്യതകളുടെ ലോകം പര്യവേക്ഷണം തിരഞ്ഞെടുത്തു,അവൻ ഇടതു കയ്യിൽ ലോകത്തെ ഏറ്റവും മികച്ച ഷൂട്ടിംഗ് ചെയ്യാൻ തീരുമാനിച്ചു.

ഒരു വർഷം കഴിഞ്ഞ് ഹംഗറി നടക്കുന്ന ഒരു ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അവൻ ചെന്നു , അവനെ കണ്ടപ്പോൾ അവന്റെ സുഹിർതുകൽ സന്തോഷഭാരിതരായി, ഇവിടെ ഞങളെ കാണാൻ , പ്രോത്സാഹിപിക്കാൻ വന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു . അവൻ പറഞ്ഞു ഞാൻ പ്രോത്സാഹിപിക്കാൻ വന്നതല്ല മത്സരിക്കാൻ വന്നതാ . മറ്റുള്ളവർ അവരുടെ ബെസ്റ്റ് കൈ കൊണ്ട് ഷൂട്ട്‌ ചെയ്തു , അവൻ തന്റെ ഉള്ള കൈ കൊണ്ട് ഷൂട്ട്‌ ചെയ്തു വിജയിച്ചു.

1940 & 1944 ഒളിമ്പിക് - ലോക മഹാ യുദ്ധം കാരണം മാറ്റി വച്ചു

1948 ഒളിമ്പിക് അവൻ മത്സരിച്ചു സ്വർണം നേടി, അത് പോലെ 1952 വീണ്ടു സ്വർണം നേടി.

വിജയികൾക് എങ്ങനെ വേണമെങ്കിലും വിജയിക്കാം.

2016, മാർച്ച് 22, ചൊവ്വാഴ്ച

Good Speech


ഇടവകയിലെ അച്ചനെ കാണാനായി ധാരാളം ആളുകൾ വരും അവരുടെ പ്രശ്നം ഒക്കെ പറയാനായി , അവർ എപ്പോഴും ഒരേ പ്രശ്നമാണ് പറയുന്നത് . ഒരു ദിവസം പള്ളയിൽ അച്ചൻ എല്ലാവരോടുമായി ഒരു തമാശ പറഞ്ഞു അത് കേട്ട് എല്ലാവരും ചിരിച്ചു .

ഒരു 2 മിനിറ്റ് കഴിഞ്ഞു അച്ചൻ വീണ്ടും നേരത്തെ പറഞ്ഞ അതെ തമാശ പറഞ്ഞു അതുകേട്ടു പകുതി പേർ ചിരിച്ചു.

അച്ചൻ മുന്നാമതും അതെ തമാശ പറഞ്ഞു അപ്പോൾ ആരും അത് കേട്ട് ചിരിച്ചില്ല.

അപ്പോൾ അച്ചൻ ചിരിച്ചു കൊണ്ട് ഇടവകകാരോട് പറഞ്ഞു

- ഒരേ തമാശ വീണ്ടും വീണ്ടും കേട്ടപ്പോൾ നിങ്ങൾക്ക് ചിരി വന്നില്ല , പിന്നെ നിങ്ങൾ എന്തിനാണ് ഒരേ പ്രശ്നം ഓർത്തു എപ്പോഴും കരയുന്നെ.

2016, മാർച്ച് 19, ശനിയാഴ്‌ച

Short Story- Comedy


ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.

അദേഹത്തിന് 10 ഭീമാകാരന്മാരായ നായ്ക്കൾ ഉണ്ടായിരുന്നു. തൻറെ മന്ത്രിമാര് എന്തെങ്കിലുംതെറ്റു ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ അവരെ ഈ നായ്ക്കളെ കൊണ്ട് കടിച്ചു കൊല്ലുകയായിരുന്നു അദേഹത്തിന്റെ രീതി.

അങ്ങനെയിരിക്കെ ഒരു ദിവസം ഏതോ ഒരു സുപ്രധാന കാര്യം തീരുമാനിക്കുനതിൽ ഒരു മന്ത്രിക്കു തെറ്റു പറ്റി.

അതിൽ കുപിതനായ രാജാവ് മന്ത്രിയെ നായ്ക്കൾക്ക് ഇട്ടുകൊടുക്കാൻ ഉത്തരവിട്ടു.

ഇത് കേട്ട മന്ത്രി രാജാവിനോട് അപേക്ഷിച്ചു..

``അല്ലയോ മഹാരാജൻ, ഞാൻ താങ്കളെ 10 വര്ഷമായി സേവിക്കുന്നതല്ലേ.. അടിയനു ഒരു 10 ദിവസം കൂടി ജീവിക്കാനുള്ള അനുവാദംതന്നാലും...! രാജാവ് അത് സമ്മതിച്ചു.

മന്ത്രി നായ്ക്കളെ സംരക്ഷിക്കുന്ന കാവൽക്കാരന്റെ അടുത്തു ചെന്നു..

അടുത്ത പത്തു ദിവസത്തേക്ക് നായ്ക്കളുടെ കാവൽക്കാരൻ ആവാൻ ആഗ്രഹംഉണ്ടെന്നു അറിയിച്ചു...

ഇത് കേട്ട് അമ്പരന്നു പോയ കാവൽക്കാരൻ മന്ത്രിയുടെ ആഗ്രഹം സാധിച്ചു.

മന്ത്രി എല്ലാ ദിവസവും നായ്ക്കൾക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുത്തു.

അവയെ കുളിപ്പിക്കുകയുംഅവയുടെ കൂട് വൃത്തിയാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്തു...

അങ്ങനെ പത്തു ദിവസം കഴിഞ്ഞു..

മന്ത്രിയുടെ ശിക്ഷ നടപ്പാക്കേണ്ട ദിവസം എത്തി.

മന്ത്രിയെ നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ രാജാവ് ഉത്തരവിട്ടു..

ഭടന്മാർ രാജാവിന്റെ ഉത്തരവ് അനുസരിച്ചു..

പക്ഷെ..

നായ്ക്കളുടെ കൂട്ടിൽ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചു...

അതിക്രൂരന്മാരായ നായ്ക്കൾ മന്ത്രിയുടെ മുന്നിൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു,മന്ത്രിയുടെ കാൽ പാദങ്ങൾ അവ നക്കുന്നു...

നായ്ക്കളുടെ പെരുമാറ്റംകണ്ടു ഒരു നിമിഷം സ്തബ്ധനായ രാജാവ് ദേഷ്യത്തോടെ അലറി ചോദിച്ചു...

ഈ നായ്ക്കൾക്ക് എന്ത് പറ്റി..?

ഇത് കേട്ട മന്ത്രി വിനീതനായി രാജാവിനോട് പറഞ്ഞു..

``അല്ലയോ മഹാരാജൻ.. ഞാൻ താങ്കളെ കഴിഞ്ഞ പത്തു വര്ഷക്കാലം സേവിച്ചു...

എന്നിട്ടും എന്നിൽ നിന്ന് ആദ്യമായി ഒരു തെറ്റു സംഭവിച്ചപ്പോൾ താങ്കൾ എനിക്ക്മരണ ശിക്ഷ വിധിച്ചു,

എന്നാൽ കഴിഞ്ഞ 10 ദിവസം ഞാൻ ഈ നായ്ക്കളെ പരിച്ചരിച്ചപ്പോൾ അവ എന്നോട് അതിന്റെ നന്ദി കാണിക്കുന്നു.. സ്നേഹം കാണിക്കുന്നു...!

രാജാവിനു തൻറെ തെറ്റു മനസിലായി...

അദേഹം അപ്പോൾ തന്നെ ആ നായ്ക്കളെ മാറ്റി 10 ചെന്നായ്ക്കളെ കൊണ്ടുവന്നു..

എന്നിട്ട് മന്ത്രിയെ അവയ്ക്ക് മുന്നിലിട്ടുകൊടുത്തു...!

പ്ലിംഗ്...!

ഗുണപാഠം:

കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും..

☺☺☺

2016, മാർച്ച് 1, ചൊവ്വാഴ്ച

ചെറുകഥ :ബോബൻ & മോളി


ബോബൻ & മോളി കുട്ടുകാർ ആണ് , അവർ ചെറുപ്പം മുതൽ ഒരിമിച്ചു വളർന്ന കുട്ടികളാണ്, ബോബൻ കൈയിൽ ധാരാളം മാർബിൾ കല്ലുകളുടെ ശേഖരണം ഉണ്ട് , അവൾടെ കൈയിൽ ധാരാളം സ്വീറ്റ്സ് ശേഖരണം ഉണ്ട്.

അവൻ പറഞ്ഞു നിന്റെ കൈയിൽ ഉള്ള മുഴുവൻ സ്വീറ്റ്സ് എനിക്ക് തരുകയാണ്‌ എങ്കിൽ എന്റെ കൈയിലുള്ള മുഴുവൻ മാർബിൾ നിനക്ക് തരുന്നതായിരികും എന്ന് , അവൾ അത് സമ്മതിച്ചു.

അവൻ വളരെ വലിയതും മനോഹാരവുമായ കല്ലുകൾ മാറ്റി വച്ചിട്ട് ബാകിയുള്ളത് അവൾക്ക് കൊടുത്തു . അവൾ സത്യം ചെയ്തതുപോലെ മുഴുവൻ സ്വീറ്റ്സ് അവനു കൊടുത്തു.

അന്ന് രാത്രയിൽ അവൾ വളരെ സന്തോഷവതിയായി ഉറങ്ങി, പക്ഷെ അവനു ഉറങ്ങാൻ കഴിഞ്ഞില്ല, അവൾ താൻ ചെയ്ത പോലെ സ്വീറ്റ്സ് ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നാ സംശയം കാരണം.

നിങ്ങളുടെ 100% സ്നേഹം കുടുംബത്തിനു കൊടുതില്ല എങ്കിൽ ,നിങ്ങൾ നിങ്ങൾടെ പങ്കാളിയെ സംശയികും അവരുടെ 100 % കുടുംബ ജീവിതത്തിനു നല്കുനില്ല എന്നും പറഞ്ഞു .. ഇതു നിങ്ങള്ടെ സുഹിർത്തു ബന്ധത്തിനും , ജോലിയിലും ബാധകമാണ്

2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഭൂമിയിലുള്ള ഓരോ വെക്തികും ഒരു കഥ ഉണ്ട്


ഒരു 24 വയസ്സുള്ള കുട്ടി ട്രെയിൻ ജനാലയിൽ കുടി കാണുന്ന കാഴ്ച കണ്ടിട്ട് ഉച്ചത്തിൽ ബഹളം വച്ചു

" ഡാഡി, നോക്കു മരങ്ങൾ എല്ലാം പിന്നില്ലോട്ടു പോകുന്നു "

ഡാഡി പുഞ്ചിരിച്ചു , ഒരു യുവ ദമ്പതികൾ സമിപത്തുള്ള സീറ്റിൽ ഇരിന്നു , 24 വയസ്സുള്ള കുട്ടിയുടെ ബാലിശമായ പെരുമാറ്റം കണ്ടിരിക്കെ, അവൻ വീണ്ടും ഉദ്ഘോഷിച്ചു...

"ഡാഡി , മേഘങ്ങൾ നമ്മോലോടൊപ്പം ഓടി വരുന്നു "

ദമ്പതികൾക്ക് മനസ്സിൽ ദേഷ്യം വന്നു , അവർ അവന്റെ ഡാഡി യോട് പറഞ്ഞു

നിങ്ങളുടെ മകനെ ഒരു നല്ല ഡോക്ടറെ കാണിച്ചു കൂടെ ? വൃദ്ധൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു . ഞാൻ ചെയ്തു ഞങ്ങൾ ഇപ്പോൾ വരുന്നത് ആശുപത്രിയിൽ നിന്നുമാണ് , എന്റെ മകൻ ജന്മം കൊണ്ട് കുരുടനാണ് , ഇന്നു അവനു കണ്ണുകൾ ലഭിച്ചു.

ഭൂമിയിലുള്ള ഓരോ വെക്തികും ഒരു കഥ ഉണ്ട്. നിങ്ങൾ തീർച്ചയായും അവരെ അറിയാതെ വിധിക്കരുത്. പലപ്പോഴും സത്യം നമ്മളെ അതിശയിപ്പികും

2016, ജനുവരി 2, ശനിയാഴ്‌ച

മൈ ലൈഫ് ലിസ്റ്റ്


John Goddard എന്നാ 15 വയസുള്ള ബാലൻ തന്റെ ഡയറി യിൽ കുറിച്ച മുന്ന് വകുകളാണ് " മൈ ലൈഫ് ലിസ്റ്റ് " അതായിരുന്നു അതിന്റെ തലകെട്ട്. അതിന്റെ താഴെയായി അദേഹം തന്റെ ഈ ജീവിതത്തിൽ നേടിയെടുകണ്ട 127 ലക്ഷ്യം ഏഴുതി അതിൽ അദേഹം 109 ലക്ഷ്യം നേടികഴിഞ്ഞ ശേഷം ആണ് മരികുന്നെ. ആ ലക്ഷ്യം ഒന്നും വളരെ നിസാരവും, പെട്ടന്നു നേടിയെടുക്കാൻ കഴിയുന്നതുമ്മായിരുനില്ല. അതിൽ അടങ്ങിയത് ലോകത്തിലെ വലിയ അറിയപെടുന്ന പർവതത്തിന്റെ മുകളിൽ കയറുക , ലോകത്തെ ഏറ്റവും വേഗതയേറിയ വിമാനം പറപ്പികുക, അഞ്ച് മിനിട്ടിനകം ഒരു മൈൽ ഓടുക, ഒപ്പം മുഴുവൻ വിജ്ഞാനകോശം വായികുക.